SignIn
Kerala Kaumudi Online
Wednesday, 21 May 2025 2.06 AM IST

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം: 10 വർഷത്തിനിടെ സ്നേഹിതയിലെത്തിയത് 4772 കേസുകൾ

Increase Font Size Decrease Font Size Print Page
snehitha

  • 1700 ലേറെ പേർക്ക് താത്ക്കാലിക അഭയം നൽകി
  • കഴിഞ്ഞ വർഷം 476 പേർക്ക് കൗൺസിലിംഗ് നൽകി
  • കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിച്ചു
  • സ്വന്തം വീടുകളിൽ നിന്നും ഭർത്താവിൽ നിന്നും ശാരീരികമാനസിക ലൈംഗിക അതിക്രമങ്ങൾ നേരിട്ട സ്ത്രീകളാണ് കൂടുതലും

പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയും താത്കാലിക അഭയവും ഒരുക്കുന്നതിനായി പ്രവർത്തിച്ചു വരുന്ന കുടുംബശ്രീ സ്‌നേഹിത ജെൻഡർ സെൽപ് ഡെസ്‌ക് പതിനൊന്നാം വർഷത്തിലേക്കടുക്കുമ്പോൾ ഇതുവരെയെത്തിയത് 4772 കേസുകൾ. 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്തത് 580 കേസുകൾ. 1700 ലേറെ പേർക്ക് താത്ക്കാലിക അഭയം നൽകി. സ്വന്തം വീടുകളിൽ നിന്നും ഭർത്താവിൽ നിന്നും ശാരീരികമാനസിക ലൈംഗിക അതിക്രമങ്ങൾ നേരിട്ട സ്ത്രീകളാണ് കൂടുതലും. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും വർദ്ധിച്ചു. കഴിഞ്ഞ വർഷം മാത്രം 47 പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിക്രമങ്ങൾ നേരിട്ട് സ്‌നേഹിതയിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതോടൊപ്പം നിയമസഹായം, കൗൺസലിംഗ് തുടങ്ങിയ സേവനങ്ങളും സ്‌നേഹിതയിൽ നൽകുന്നുണ്ട്. പൊലീസ് സ്റ്റേഷനുകളിലെത്തുന്ന കേസുകളിൽ ഇത്തരം സഹായം ആവശ്യമുള്ളവ പൊലീസും ശിശുക്ഷേമസമിതിയും സ്‌നേഹിതയിലേക്ക് നിർദേശിക്കും. കഴിഞ്ഞ വർഷം 476 പേർക്ക് കൗൺസിലിംഗ് നൽകി. ഇതിൽ 285 സ്ത്രീകളും 94 പുരുഷന്മാരും 78 പെൺകുട്ടികൾക്കും 19 ആൺകുട്ടികൾക്കും ഉൾപ്പെടുന്നു. 729 കൗൺസിലിംഗ് സെഷനുകളും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗസമത്വം കൊണ്ടുവരാനായി ജൻഡർ ക്ലബ്, പരീക്ഷാപേടി അകറ്റാനും സമ്മർദ്ദം കുറക്കാനുമായി ബി കോൺഫിഡന്റ്, ഈസി എക്സാം, ലഹരിക്കെതിരെ നമ്മത്ത് ഉസ്ര് (നമ്മുടെ ജീവൻ), വേനലവധിയിൽ ബാലസഭ അംഗങ്ങൾക്കായുള്ള ശിൽപശാല കളിക്കൂട്ട്, സ്വയരക്ഷക്കായി സ്വയം പ്രതിരോധം എന്നിങ്ങനെ വിവിധ പദ്ധതികൾ സ്‌നേഹിതയുടെ കീഴിൽ നടപ്പാക്കി വരുന്നുണ്ട്. ജില്ലയിൽ 119 സ്‌കൂളുകളിലും 19 കോളജുകളി ലും ജൻഡർ ക്ലബുകൾ ആരംഭിച്ചിട്ടുണ്ട്.


സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ സ്‌നേഹിത
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള താത്ക്കാലിക അഭയം, യാത്രക്കിടയിൽ ഒറ്റപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താത്ക്കാലിക ആശ്രയം, 24 മണിക്കൂർ സൗജന്യ കൗൺസിലിംഗ്, പൊലീസ് നിയമ കൗൺസിലിംഗ്, അത്യാവശ്യഘട്ടങ്ങളിൽ വൈദ്യ സഹായം, സുരക്ഷ അതിജീവനം, ഉപജീവനം, ബോധവത്കരണം, ലീഗൽ സർവിസ് അതോറിറ്റിയുടെ സൗജന്യ നിയമസഹായം, എല്ലാ ആഴ്ചയും പ്രത്യേക നിയമസഹായ ക്ലിനിക്കുകൾ എന്നിവ സ്‌നേഹിത ഉറപ്പു നൽകുന്നു. കൂടാതെ ജില്ലയിലെ ഡിവൈ.എസ്.പി ഓഫീസുകളിൽ സ്‌നേഹിത എക്സ്റ്റൻഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സഹായത്തിനായി 0491 2505111, 9605423474, 18004252018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

TAGS: LOCAL NEWS, PALAKKAD, SNEHITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.