കഴക്കൂട്ടം: യുവാക്കളെ തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഊട്ടിയിൽ നിന്ന് കഠിനംകുളം പൊലീസ് പിടികൂടി. കഠിനംകുളം സ്വദേശി ബിബിൻ (26, കണ്ണൻ)ആണ് അറസ്റ്റിലായത്. ഊട്ടിയിലെ ഹോട്ടലിൽ ജോലി ചെയ്ത് വരുന്നതിനിടയിലാണ് പിടിയിലായത്. ചിറയിൻകീഴിലും, കഠിനംകുളത്തെ വിവിധ പ്രദേശത്തും യുവാക്കളെ കൊണ്ട് പോയി അതിക്രൂരമായി മർദിച്ച കേസിലെ പ്രതികളിൽ പ്രധാനിയാണ് ബിബിൻ. ഫെബ്രുവരി 25നാണ് കേസിനാസ്‌പദമായ സംഭവം. ബിബിൻ സഞ്ചരിച്ച ബൈക്ക് യുവാക്കൾ പിൻതുടർന്നതോടെ ബിബിൻ നിലത്ത്‌വീണിരുന്നു. ഈ വൈരാഗ്യത്തിലാണ് കഠിനംകുളം സ്വദേശികളായ രണ്ടുയുവാക്കളെ ബിബിനും സംഘവും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.
സംഭവത്തിൽ ഏഴോളം പ്രതികളാണ് ഉണ്ടായിരുന്നത്. പ്രതിയുടെ ഭാര്യ മഡോണ ഉൾപ്പെടെയുള്ളവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കേസിൽ ഇനിയും മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. കഠിനംകുളം മണ്ണഞ്ചേരി,പൂന്തുറ,പൂജപ്പുര,സ്റ്റേഷനുകളിലും പത്തനാപുരം,ചാത്തന്നൂർ എക്സൈസ് സ്റ്റേഷനുകളിലുമായി പ്രതിക്കെതിരെ കൊലപാതക ശ്രമം, ലഹരി മരുന്നു വില്പന ഉൾപ്പെടെയുള്ള 15 ഓളം കേസുകളുണ്ട്. വർക്കല ഡിവൈ.എസ്.പി ഗോപകുമാർ നേതൃത്വത്തിൽ കഠിനംകുളം എസ്.എച്ച്.ഒ സജു.വി, എസ്.ഐ അനൂപ്, സി.പി ഒന്മാരായ സുരേഷ്, അനീഷ് ദീപക് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |