ന്യൂഡൽഹി: പാലക്കാട് ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. വിയ്യൂർ ജയിലിലെ നല്ലനടപ്പു പരിഗണിച്ചാണ് തീരുമാനം. പകരം ജീവപര്യന്തം കഠിനതടവ് അനുഭവിച്ചാൽ മതി. എന്നാലിത് ജീവിതാവസാനം വരെയായിരിക്കുമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൽ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യ ലിസിയെയും നാല് മക്കളെയും കൊന്ന കേസിൽ പാലക്കാട് സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. 2014 നവംബറിൽ ഹൈക്കോടതി ശിക്ഷ ശരിവച്ചു. തുടർന്ന് വധശിക്ഷയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഡൽഹി നാഷണൽ ലാ യൂണിവേഴ്സിറ്റിയിലെ 'പ്രൊജക്‌ട് 39 എ'യുടെ സഹായത്തോടെ റെജികുമാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. റെജികുമാറിനായി അഡ്വ. മുകുന്ദ് പി. ഉണ്ണി ഹാജരായി. 2008ലായിരുന്നു കൊലപാതകങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |