തിരുവനന്തപുരം: ക്ഷേത്രത്തിന് മുന്നിലെ ഓട പൊട്ടി മലിനജലം ഒഴുകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പേട്ട പുത്തൻകോവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ഗേറ്റിന് മുന്നിലായാണ് മാസങ്ങളായി ഓട പൊട്ടിയൊഴുകുന്നത്.പേട്ട പള്ളിമുക്കിന് സമീപം റെയിൽവേ സ്റ്രേഷനിലേക്ക് തിരിയുന്നിടത്തായാണ് ദുരിതം.
മെയിൻ റോഡിലെ ഡ്രെയിനേജ് ലൈനുമായി റെയിൽവേ സ്റ്രേഷന് മുന്നിലൂടെയുള്ള ഓടയ്ക്ക് കണക്ഷനില്ലാത്തതാണ് ഓട പൊട്ടിയൊഴുകാനുള്ള കാരണം. പകൽ മുഴുവൻ റോഡിലൂടെ ഒഴുകുന്ന ഈ മലിനജലം ചവിട്ടി വേണം ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ.പേട്ട റെയിൽവേ സ്റ്രേഷനിലേക്ക് പോകുന്നവരുടെയും റോഡിലൂടെയുള്ള കാൽനടയാത്രക്കാരുടെയും സ്ഥിതിയും ഇതുതന്നെ.ദുർഗന്ധം കാരണം മൂക്ക് പൊത്തിയേ ഇതുവഴി പോകാനാകൂ.റെയിൽവേ സ്റ്രേഷനിലേക്ക് നീളുന്ന ഓട പേട്ട മെയിൻ റോഡിലുള്ള പ്രധാന ഡ്രെയിനേജ് ലൈനുമായി ബന്ധിപ്പിച്ച് നഗരസഭ എത്രയും വേഗം പ്രശ്ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടുത്ത ദുർഗന്ധം കാരണം യാത്രക്കാരും സമീപത്തെ കച്ചവടക്കാരും ദുരിതത്തിൽ
പ്രധാന റോഡിലെ ഡ്രെയിനേജുമായി ഓട കണക്ട് ചെയ്താലേ പ്രശ്നപരിഹാരം ഉണ്ടാകൂ.റോഡ് ഫണ്ട് ബോർഡാണ് പരിഹരിക്കേണ്ടത്.അവരത് ചെയ്യുന്നില്ല.മാത്രവുമല്ല,കോർപ്പറേഷന് അവർ അതിനുള്ള അധികാരവും കൈമാറിയിട്ടില്ല. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറോട് വിവിരം പറഞ്ഞിട്ടുണ്ട്.അദ്ദേഹമെത്തി പരിശോധിച്ച ശേഷം പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ.
സി.എസ്.സുജാദേവി,പേട്ട വാർഡ് കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |