ന്യൂഡൽഹി : ബൈസരനിലെ ഭീകരാക്രമണത്തിനെതിരെ ഇന്നലെ ഒറ്രക്കെട്ടായി കാശ്‌മീർ ജനത തെരുവിലിറങ്ങി. ശ്രീനഗറിൽ ഉൾപ്പെടെ മുഴുവൻ കടകളും അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ടൂറിസ്റ്റുകളുടെയും അവശ്യസർവീസുകളുടെ വാഹനങ്ങൾ മാത്രമാണ് ഓടിയത്. വിവിധ സംഘടനകൾ പ്രഖ്യാപിച്ച ബന്ത് പൂർണമായിരുന്നു. കാര്യമായ അനിഷ്‌ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തില്ല. ഹോട്ടലുടമകൾ അടക്കം ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കഴിഞ്ഞ 35 വർഷത്തിനിടെ കാശ്‌മീർ താഴ്‌വര ഒന്നാകെ അടഞ്ഞുകിടന്നത് ഇതാദ്യമായിട്ടായിരുന്നു. കാശ്‌മീരിൽ ഇന്നലെയിറങ്ങിയ മിക്ക പത്രങ്ങളുടെയും ഒന്നാം പേജിന്റെ പശ്ചാത്തലം കറുപ്പ് നിറമായിരുന്നു.
ബി.ജെ.പി ശ്രീനഗറിൽ വൻ പ്രകടനം നടത്തി. പാക്കിസ്ഥാന്റെ പതാകയുള്ള കോലം കത്തിച്ചു. ബി.ജെ.പി എം.പി തേജസ്വി സൂര്യ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു. ഭരണകക്ഷിയായ നാഷണൽ കോൺഫറസിന്റെ പ്രവർത്തകരും ഭീകരതയ്‌ക്കതിരെ തെരുവിലിറങ്ങി. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തിയുടെ നേതൃത്വത്തിൽ പി.ഡി.പി പ്രവർത്തകർ ലാൽ ചൗക്കിലേക്ക് പ്രകടനം നടത്തി. ജമ്മു കാശ്‌മീർ പീപ്പിൾസ് കോൺഫറസും പ്രതിഷേധിച്ചു. ജമ്മു കാശ്‌മീർ ഹൈക്കോടതി അസോസിയേഷനിലെ അഭിഭാഷകർ കോടതി ബഹിഷ്‌ക്കരിച്ച് പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |