അബുദാബി: യുഎഇയിൽ തൊഴിൽ സാദ്ധ്യത കുറയുന്നതായി റിപ്പോർട്ട്. ജീവനക്കാരുടെ എണ്ണത്തേക്കാൾ കാര്യക്ഷമതയ്‌ക്ക് മുൻഗണന നൽകാനാണ് രാജ്യത്തെ ചില തൊഴിലുടമകൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. മിക്ക കമ്പനികളും നിലവിലുള്ള ജീവനക്കാരെ വച്ച് മുന്നോട്ട് പോകുന്നുവെന്നും പുതിയ നിയമനം മരവിപ്പിച്ചുവെന്നുമാണ് യുഎഇയിൽ നടത്തിയ ഒരു പുതിയ പഠനം പറയുന്നത്.
എത്രപേർ ജോലി ചെയ്യുന്നു എന്നതിൽ നിന്ന് പരിവർത്തനത്തിലും പ്രതിരോധശേഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തന്ത്രപരമായ നിയമനരീതിയിലേക്ക് കമ്പനികൾ മാറുന്നതിന്റെ സൂചനയാണ് കാണുന്നതെന്ന് കൂപ്പർ ഫിച്ചിൽ പ്രസിദ്ധീകരിച്ച, 2025ന്റെ ആദ്യ പാദത്തിലെ ഗൾഫ് എംപ്ലോയ്‌മെന്റ് സൂചികയിൽ പറയുന്നുണ്ട്.
നിലവിലുള്ള ജീവനക്കാരുടെ കാര്യക്ഷമത പരമാവധി പ്രയോജനപ്പെടുത്താനാണ് ഓരോ കമ്പനികളും നിലവിൽ ശ്രമിക്കുന്നത്. യുഎഇ വികസിക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അതിലും വികസിതമായി മാറുന്നതിനിടെ ഉണ്ടായ ഏറ്റവും വലിയ മാറ്റമായാണ് ഇതിനെ കണക്കാക്കുന്നതെന്നും കൂപ്പർ ഫിച്ചിന്റെ സിഇഒ ഡോ. ട്രെഫോർ മർഫി പറഞ്ഞു. യുഎഇയിൽ കഴിഞ്ഞ മൂന്ന് വർഷമായുണ്ടായ സമ്പദ്‌വ്യവസ്ഥയിലെ ഗണ്യമായ വളർച്ചയെ "ആരോഗ്യകരമായ ഒരു പരിണാമം" എന്നാണ് അദ്ദേഹം പരാമർശിച്ചത്. ഇക്കാലയളവിൽ തൊഴിലവസരങ്ങളിൽ 1.25 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
2025ന്റെ തുടക്കത്തിൽ ബിസിനസ് പ്രവർത്തനങ്ങളിൽ വൻ വർദ്ധനവുണ്ടായിട്ടും ഭൂരിഭാഗം കമ്പനികളും നിയമനം നിർത്തിവച്ചു. വ്യാപാരം, സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ് എന്നീ രംഗങ്ങളിൽ വലിയ ഉയർച്ചയാണ് ഉണ്ടായത്. അന്താരാഷ്ട്ര നാണയ നിധി കഴിഞ്ഞ വർഷം 3.8 ശതമാനമായിരുന്നു. ഇത് 2025ൽ നാല് ശതമാനവും 2026ൽ അഞ്ച് ശതമാനവുമായി വളർച്ച കൈവരിക്കുമെന്നാണ് പ്രവചനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |