SignIn
Kerala Kaumudi Online
Thursday, 22 May 2025 10.47 PM IST

നാടിനെ നടുക്കിയ വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി

Increase Font Size Decrease Font Size Print Page
vineetha

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് വധശിക്ഷ വിധിച്ചത്. രാജേന്ദ്രൻ കുറ്റക്കാരനെന്ന് ഏപ്രിൽ 10ന് കോടതി കണ്ടെത്തിയിരുന്നു.

ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിച്ചത്. വധശിക്ഷയ്ക്ക് പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ നാല് ലക്ഷം രൂപ മരിച്ച വിനീതയുടെ മക്കൾക്ക് നൽകണം. പ്രതിക്ക് വധശിക്ഷ നൽകാനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. റിപ്പോർട്ടുകൾ പരിശോധിച്ചതിൽ നിന്ന് പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഒരു സാദ്ധ്യതയും ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതിയുടെ കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജില്ലാ കളക്ടർ, മനഃശാസ്ത്രജ്ഞൻ, തിരുവനന്തപുരത്തെയും തമിഴ്നാട്ടിലെയും ജയിൽ സൂപ്രണ്ടുമാർ, കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ പ്രൊബേഷണറി ഓഫീസർമാർ, സിറ്റി പൊലീസ് കമ്മീഷണർ, റവന്യൂ ഡിപ്പാർട്ട്‌മെന്റ് എന്നിവർ അടക്കം റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.

പ്രതിക്കെതിരെ കൊലപാതകം, കവർച്ചയ്ക്കിടെ കൊലപ്പെടുത്തൽ, അന്യായമായി കടന്നുകയറൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. പ്രതി സമാന രീതിയിൽ തമിഴ്നാട്ടിൽ മൂന്ന് കൊലപാതകങ്ങൾ ചെയ്ത് ശേഷം ജാമ്യത്തിൽ കഴിയവേയാണ് വിനീതയെ കൊലപ്പെടുത്തിയത്. പണത്തിനായി കവർച്ച നടത്തുന്ന പ്രതി എതിർക്കുന്നവരെ കൊലപ്പെടുത്തുന്ന രീതി അവലംബിക്കുന്നതിനാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ആവശ്യപ്പെട്ടത്. 2022 ഫെബ്രുവരി ആറിന് പകൽ 11.50ന് ചെടി വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി നാലര പവന്റെ മാലയ്ക്കായാണ് വിനീതയെ കൊലപ്പെടുത്തിയത്.

പ്രതിയുടെ സാമൂഹിക പശ്ചാത്തലവും മനപരിവർത്തന സാദ്ധ്യതയും, മാനസിക നില, മാനസാന്തര സാദ്ധ്യത, ജയിലിലെ സഹ തടവുകരോടുള്ള പെരുമാറ്റ രീതി, ജീവിത ശൈലി, മാനസാന്തരപ്പെടുത്താൻ കഴിയുമെങ്കിൽ വേണ്ടുന്ന പ്രവർത്തനങ്ങൾ, മുൻകാല കുറ്റ കൃത്യങ്ങൾ, പ്രതിയുടെ ആസ്തി, ബാദ്ധ്യതകളെ സംബന്ധിച്ച വിവരം അടക്കം കോടതി ആവശ്യപ്പെട്ട ഏഴ് റിപ്പോർട്ടുകളും കോടതിയിലെത്തിച്ചിരുന്നു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.