പലപ്പോഴും സൗന്ദര്യവുമായി ചേർത്തുവായിക്കുന്ന ഒന്നാണ് യുവത്വം. ലോകത്തിലെ ഏറ്റവും സുന്ദരിയായി തിരഞ്ഞെടുക്കപ്പെടുന്നയാളും സുന്ദരനായി തിരഞ്ഞെടുക്കുന്നയാളും യുവതീയുവാക്കളായിരിക്കും. എന്നാൽ പതിവിന് വിപരീതമായി ലോകത്തിലെ ഏറ്റവും സുന്ദരിയായി ഒരു 62കാരി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പീപ്പിൾ മാഗസിൻ ആണ് ഹോളിവുഡ് നടിയെ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയായി തിരഞ്ഞെടുത്തിരിക്കുന്നത്.
2025ലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി നടി ഡെമി മോറെയെയാണ് പീപ്പിൾ മാഗസിൻ തിരഞ്ഞെടുത്തത്. സുന്ദരിപ്പട്ടം നേടുന്ന ഏറ്റവും പ്രായമേറിയ സ്ത്രീയാണ് ഡെമി. പീപ്പിൾ മാഗസിന്റെ ഏറ്റും പുതിയ പതിപ്പിന്റെ മുഖചിത്രമായി ഡെമി ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ദി സബ്‌സ്റ്റൻസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഡെമിക്ക് ഓസ്‌കാർ നോമിനേഷൻ ലഭിച്ചിരുന്നു. കൂടാതെ ഗോൾഡൻ ഗ്ളോബ് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.
ഈ നിലയിലെത്തിച്ചതിന് തന്റെ ശരീരം അനുഭവിച്ച എല്ലാത്തിനോടും നന്ദിയുള്ളതായി സൗന്ദര്യപ്പട്ട നേട്ടത്തിൽ ഡെമി മോറെ പ്രതികരിച്ചു. 'കണ്ണാടിയിൽ നോക്കി, ഞാൻ വയസായല്ലോ എന്നൊക്കെ ചിന്തിക്കാറുണ്ട്. എന്നാൽ ഇതാണ് ഇന്നത്തെ ഞാൻ എന്നത് ഞാൻ അംഗീകരിക്കുന്നു. എന്റെ പ്രായം എന്റെ മൂല്യത്തെ അളക്കുന്നില്ല. ചെറുപ്പക്കാലത്ത് മികച്ചതാക്കാൻ ശരീരത്തെ പീഡിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്തു. ഇപ്പോൾ ശരീരവുമായി നല്ല ബന്ധമാണുള്ളത്. ഞാനിന്ന് എന്റെ ശരീരത്തെ കേൾക്കാറുണ്ട്'- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |