ദുബായ്: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനുമുള്ള പുതിയ നിയമം നടപ്പിലാക്കി ദുബായ്. ഇതിന്റെ ഭാഗമായി ദുബായ് എമിറേറ്റിലെത്തുന്ന സഞ്ചാരികൾ ഉൾപ്പെടെ എല്ലാവരും പ്രത്യേക ആരോഗ്യപ്രോട്ടോക്കോൾ പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ബുധനാഴ്‌ച പുതിയ നിയമം പ്രഖ്യാപിച്ചത്.
പുതിയ നിയമപ്രകാരം, പകർച്ചവ്യാധികൾ ഉണ്ടായവരും രോഗമുണ്ടെന്ന് സംശയം തോന്നുന്നവരും മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അനുമതിയില്ലാതെ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളൊഴികെ മറ്റൊരിടത്തേക്കും യാത്ര ചെയ്യാനോ മാറി താമസിക്കാനോ പാടില്ല. മനഃപൂർവ്വമായോ അല്ലാതെയോ അണുബാധകൾ മറച്ചുവയ്‌ക്കുന്നതും പടർത്തുന്നതും പാടില്ലായെന്നും പുതിയ നിയമത്തിൽ പറയുന്നു. കൂടാതെ, അധികാരികളും ആരോഗ്യ സംരക്ഷണ മേഖലയിലുള്ളവരും പറയുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് രോഗം പടരാതിരിക്കാനുള്ള നടപടികൾ വ്യക്തികൾ പാലിക്കണം.
യാത്രക്കാർക്കുള്ള നിയമങ്ങൾ
രോഗം ബാധിച്ചവർ അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്നും അണുബാധകൾ മറച്ചുവച്ച് രോഗം പടർത്തരുതെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |