സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴി സ്വകാര്യതാ ലംഘനം നടക്കുമെന്ന ആശങ്ക ലോകമാകെയുണ്ട്. ഉപയോക്താക്കളുടെ വാട്‌സാപ്പ് വിവരങ്ങൾ പലപ്പോഴായി ചോർത്തുകയും അവ ദുരുപയോഗം ചെയ്യുകയും ചെയ്‌തെന്ന കേസിൽ വാട്‌സാപ്പ് മാതൃകമ്പനി മെറ്റയ്‌ക്ക് കോടതി വലിയ പിഴശിക്ഷ വിധിച്ച വാർത്ത ഇതിനിടെ പുറത്തുവരികയാണ്. നൈജീരിയയിലാണ് സംഭവം. നൈജീരിയൻ ഉപഭോക്തൃ കോടതിയാണ് 220 മില്യൺ ഡോളറിന്റെ (22 കോടി രൂപ) പിഴശിക്ഷ വിധിച്ചത്.
2023ൽ ഫെഡറൽ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് ഈ ശിക്ഷ വിധിച്ചത്. ഇതിനെതിരെ കമ്പനി അന്ന് അപ്പീൽ സമർപ്പിച്ചിരുന്നു. ഈ അപ്പീൽ തള്ളിയാണ് വിധി പ്രസ്‌താവിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായും ദുരുപയോഗം ചെയ്‌തതായും ഫെഡറൽ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷന്റെ അന്വേഷണത്തിലും തെളിഞ്ഞതോടെയാണ് പിഴശിക്ഷ വിധിച്ചത്.
പിഴശിക്ഷയും അന്വേഷണത്തിന് ചെലവായ ഇരുപത്തിയൊൻപത് ലക്ഷം രൂപയും ഇതോടെ മെറ്റ അടയ്‌ക്കേണ്ടി വരും. നൈജീരിയൻ പൗരന്മാരുടെ വിവരങ്ങൾ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്യുകയും ഇത് വിപണിയിലേക്ക് കൈമാറുകയും ചെയ്‌തു എന്നതാണ് കണ്ടെത്തിയ കുറ്റം. ഇവ നൈജീരിയൻ ഉപഭോക്തൃ സംരക്ഷണ വിവര സംരക്ഷണ നിയമപ്രകാരം തെറ്റാണ്. എന്നാൽ ഈ കണ്ടെത്തലുകളെല്ലാം മെറ്റ നിഷേധിച്ചു.
ഭീമമായ പിഴശിക്ഷയിൽ നടുക്കവും അമർഷവും കമ്പനി രേഖപ്പെടുത്തി. 164 മില്യൺ ഇന്റർനെറ്റ് സബ്സ്‌ക്രിപ്‌ഷനുള്ള നൈജീരിയയാണ് ആഫ്രിക്കയിലെ മെറ്റയുടെ വലിയ മാർക്കറ്റ്. അവിടെയാണ് കമ്പനിക്ക് തിരിച്ചടി നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |