കായംകുളം : കേരള റോഡ് സുരക്ഷാ അതോറിട്ടി ബ്ലാക്ക് സ്പോട്ടായി കണ്ടെത്തിയ കറ്റാനം, നൂറനാട് ജംഗ്ഷനുകളുടെ നവീകരണത്തിന് വഴിയൊരുങ്ങി. ഇവിടെ അപകടങ്ങൾ വർദ്ധിച്ചതോടെയാണ് ജംഗ്ഷൻ നവീകരണത്തിന് റോഡ് സുരക്ഷാ അതോറിട്ടി 2,70,40,000 രൂപ അനുവദിച്ചത്. ഇതിന് ഭരണാനുമതി ലഭിച്ചു.
കറ്റാനം ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന കാമ്പിശ്ശേരിമുക്ക് - കറ്റാനം, പുതിയകാവ് - പള്ളിക്കൽ എന്നീ റോഡുകളിലും100 മീറ്റർ നീളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി വിപുലപ്പെടുത്തും. നിർദ്ദിഷ്ട കായംകുളം - തൂത്തുക്കുടി നാലുവരിപ്പാതയുടെ ഭാഗമായുള്ളതാണ് കായംകുളം - പത്തനാപുരം റോഡിലെ കറ്റാനം, നൂറനാട് ജംഗ്ഷനുകൾ.
കായംകുളത്ത് നിന്ന് ആരംഭിച്ച് ചാരുംമൂട്,അടൂർ,പത്തനാപുരം,പുനലൂർ വഴി തൂത്തുക്കുടിയിലേക്ക് പോകുന്ന പാതയുടെ പ്രാഥമിക സർവ്വേ നടപടികൾ അടുത്തിടെ പൂർത്തിയായിരുന്നു. കായംകുളം മുതൽ പുനലൂർ വരെയുള്ള 57 കിലോമിറ്റർ ദൂരത്തിന്റെ പ്രാഥമിക സർവ്വേയാണ് ദേശീയപാത വിഭാഗം പൂർത്തിയാക്കിയത്. ദേശീയപാത 66-ൽ നിന്നും കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽനിന്നും ആരംഭിച്ച് ചാരുംമൂട്, നൂറനാട്, ആദിക്കാട്ടുകുളങ്ങര,പഴകുളം,അടൂർ,ഏഴംകുളം, പത്തനാപുരംവഴി പുനലൂരിൽ എത്തിച്ചേരുംവിധമാണ് അലൈൻമെന്റ് സർവേ.
ഇരുവശവും 500മീറ്ററിൽ ഇന്റർലോക്കും നടപ്പാതയും
രണ്ടു ജംഗ്ഷനുകളിലും ഇരുവശവും 500മീറ്റർ നീളത്തിൽ നവീകരണം നടക്കും
ഇന്റർലോക്ക് പകൽ, കൈവരികൾ, നടപ്പാത എന്നിവ ഉണ്ടാകും
റോഡ് മാർക്കിംഗും സ്റ്റഡുകൾ, ദിശാസൂചക ബോർഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ എന്നിവ സ്ഥാപിക്കലും
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
നവീകരണത്തിന് അനുവദിച്ച തുക
2.70കോടി
കറ്റാനം,നൂറനാട് ജംഗ്ഷനുകളുടെ നവീകരണം സമയബന്ധിതമായി പൂർത്തീകരിക്കും
- യു.പ്രതിഭ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |