ടെഹ്റാൻ : തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ വൻസ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 562 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇറാൻ വ്യക്തമാക്കി. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നർ പൊട്ടിത്തെറിച്ചതോ ആകാം സ്ഫോടനത്തിന് പിന്നിലെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡന്റ് ഉത്തരവിട്ടു.
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവനിലയ ചർച്ചകളുടെ മൂന്നാം വട്ട ചർച്ചകൾ അമേരിക്കയിൽ ആരംഭിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ പ്രവർത്തനം നിറുത്തിവച്ചു. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. രക്ഷാപ്രവർത്തനം ഏകദേശം പൂർത്തിയായതായാണ് വിവരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |