അയ്യായിരം ടണ്‍ ഭാരം, ശത്രുരാജ്യങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കി കൂറ്റന്‍ പടക്കപ്പല്‍ പുറത്തിറക്കി. അത്യാധുനിക ഡിസ്‌ട്രോയര്‍ വാര്‍ ഷിപ്പ് ആണ് ഉത്തര കൊറിയ പുറത്തിറക്കിയിരിക്കുന്നത്. നംഫോയിലെ സൈനിക കപ്പല്‍കേന്ദ്രത്തില്‍ കിം ജോംഗ് ഉന്‍ ആണ് വമ്പന്‍ കപ്പല്‍ രംഗത്തിറക്കിയത്. നാനൂറോളം ദിവസങ്ങളെടുത്ത്, തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ചതാണ് പടക്കപ്പല്‍. അത്യാധുനിക ആയുധങ്ങളും ശക്തമായ പ്രതിരോധ, ആക്രമണ സംവിധാനങ്ങളും കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹ്രസ്വദൂര ആണവ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് പടുകൂറ്റന്‍ കപ്പല്‍. ഉത്തര കൊറിയയിലെ ജാപ്പനീസ് വിരുദ്ധ പോരാളിയായിരുന്ന ചോ ഹ്യോണിന്റ് പേരാണ് കപ്പലിന് നല്‍കിയിട്ടുള്ളത്. 'ചോ ഹ്യോണ്‍ ക്ലാസ്' എന്നാണ് കപ്പലിന്റെ പേര്. ഒരു വര്‍ഷവും 35 ദിവസവും കൊണ്ടാണ് ഭീമന്‍ കപ്പലിന്റെ പണി പൂര്‍ത്തിയാക്കിയത്. ആണവ മിസൈലുകള്‍ക്ക് പുറമേ ആക്രമണ സംവിധാനങ്ങളും കപ്പലില്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.
ഭൂതല-വായു മിസൈലുകള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ തുടങ്ങിയ വിവിധ തരം മിസൈലുകള്‍ ഇതിനു വഹിക്കാനാകും. ഇവയെല്ലാം വിക്ഷേപിക്കാനുള്ള സൗകര്യവും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നാവികസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉത്തര കൊറിയ പിന്നോക്കം പോകില്ലെന്നതിന്റെ തെളിവായിട്ടാണ് പുതിയ പടക്കപ്പല്‍ അവതരിപ്പിച്ചതിനെ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |