SignIn
Kerala Kaumudi Online
Friday, 16 May 2025 7.52 AM IST

ദേശീയപാതാ വികസനം വന്നപ്പോൾ വാഹനങ്ങൾക്ക് ചീറിപ്പായാം, പക്ഷേ നാട്ടുകാർക്കോ? കൊല്ലത്ത് സംഭവിച്ചത്

Increase Font Size Decrease Font Size Print Page
nh66

കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി റോഡിന് നടുവിലെ ക്രാഷ് ബാരിയറുകളും (മീഡിയൻ), വശങ്ങളിലെ ടോ വാളുകളുടെയും നിർമ്മാണം ഭൂരിഭാഗം സ്ഥലത്തും പൂർത്തിയായതോടെ റോഡ് മുറിച്ചുകടക്കാൻ രണ്ട് കിലോമീറ്റർ വരെ നടന്ന് തളർന്ന് ജനങ്ങൾ.

45 മീറ്റർ വീതിയിലുള്ള പുതിയ റോഡ് മുറിച്ചുകടക്കാൻ ഫുട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാത്തതാണ് പ്രശ്നം. കാവനാട് - കൊറ്റുകുളങ്ങര റീച്ചിന്റെ രൂപരേഖയിൽ ഫുട് ഓവർ ബ്രിഡ്ജ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കാവനാട് - കടമ്പാട്ടുകോണം റീച്ചിലില്ല. സർവീസ് റോഡിനെയും ആറുവരി പാതയെയും വേർതിരിക്കുന്ന ടോ വാളുകളും ആറുവരി പാതയെ രണ്ടായി വേർതിരിക്കുന്ന ക്രാഷ് ബാരിയറുകളും ശരാശരി ഒന്നര മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

കാൽനടയായി റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിക്കൂടിയാണ് ടോ വാളുകൾ നിർമ്മിച്ചിരിക്കുന്നത്. നേരത്തെ എല്ലായിടത്തും ടോ വാളുകളും ക്രാഷ് ബാരിയറുകളും ഉയരാഞ്ഞതിനാൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽക്കൂടി ജനങ്ങൾ റോഡ് മുറിച്ചുകടന്നുകൊണ്ടിരുന്നതാണ്. ഒന്നര മുതൽ രണ്ടര കിലോമീറ്റർ വരെ അകലത്തിലാണ് അടിപ്പാതകളുള്ളത്. ഇതിനിടയിൽ താമസിക്കുന്നവർക്ക് റോഡിന്റെ മറുവശത്ത് പോകാൻ അടിപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കാനേ കഴിയു. അതിനായി ഒന്നര മുതൽ രണ്ട് കിലോമീറ്റർ വരെ നടക്കേണ്ട അവസ്ഥയാണ്.

അപകടങ്ങൾക്ക് സാദ്ധ്യത

ടോ വാളുകളും ക്രാഷ് ബാരിയറുകളും ചാടിക്കടന്ന് ജനങ്ങൾ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും. ആറുവരിപ്പാത നിർമ്മാണം പൂർത്തിയാകുന്നതോടെ വാഹനത്തിൽ ചീറിപ്പാഞ്ഞാകും വരുക. വലിയാരു ഭാഗം സ്ഥലങ്ങളിൽ സർവീസ് റോഡും ആറുവരിപ്പാതയും തമ്മിൽ വലിയ ഉയരവ്യതാസവുമുണ്ട്.

 റോഡ് മുറിച്ചുകടക്കാൻ അടിപ്പാതകൾ മാത്രം

 അടിപ്പാതകൾ 2.5 മീറ്റർ വരെ അകലത്തിൽ

 കാവനാട് കൊറ്റുകുളങ്ങര റീച്ചിൽ ഫുട് ബ്രിഡുകളുണ്ട്
 കാവനാട്- കടമ്പാട്ടുകോണം റീച്ചിലില്ല

റോ‌ഡിന്റെ വീതി-45 മീറ്റർ

ജനകീയ പ്രതിഷേധം ഉയർന്നാലെ ദേശീയപാത അതോറിറ്റി ഫുട് ബ്രിഡ്ജുകൾ അനുവദിക്കൂ. മറ്റ് റീച്ചുകളിലെല്ലം അടിപ്പാതകളില്ലാത്ത ചെറിയ ജംഗ്ഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയോട് ചേർന്ന് ഫുട് ബ്രിഡ്ജുകളുണ്ട്.

നാട്ടുകാർ

TAGS: NH66, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.