കണ്ണൂർ: സഹജീവികൾക്ക് വേണ്ടി കത്തിയെരിയുന്ന സൂര്യനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പദവി ഒഴിഞ്ഞ രാഗേഷ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ സേവനകാലം അനുസ്മരിച്ചാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
ദുരന്തങ്ങൾ ഉണ്ടായ ശേഷം അതിജീവനത്തിലേക്ക് ജനങ്ങളെ എത്തിച്ചു മാത്രമെ വിശ്രമിക്കാവൂവെന്ന് തീരുമാനിച്ച ഭരണാധികാരിയാണ്. ഒരു പ്രൊഫഷണൽ എങ്ങനെയാണ് കാര്യങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് മുഖ്യമന്ത്രി എന്നും രാഗേഷ് പറയുന്നു.
'ഒരു നാടിന്റെ ഹൃദയം സ്പന്ദിക്കുന്ന ആ ഓഫീസിൽ ജോലിചെയ്ത കാലയളവ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്ന് കരുതുന്നു. ആദ്യനാളുകളിൽ തന്നെ അദ്ദേഹം നിർദ്ദേശിച്ച ഒരു പ്രധാന കാര്യമുണ്ട്, മുഖ്യമന്ത്രി എന്നത് പാർട്ടി പ്രവർത്തകരുടെയും പാർട്ടി അനുഭാവികളുടെയും മാത്രമല്ല, എല്ലാവരുടേതുമാണ്. അത് മനസ്സിൽ വെച്ചുവേണം കാര്യങ്ങൾ ചെയ്യാൻ.
മുപ്പത്തിയേഴോളം വൻകിട പദ്ധതികൾ കേരളത്തിലുണ്ട്. അവയെല്ലാം മാസത്തിൽ ഒരു തവണ മുഖ്യമന്ത്രി റിവ്യൂ ചെയ്യുന്നുണ്ട്. അധികമാർക്കും അറിയാത്ത കാര്യമാണത് '. കെ.കെ. രാഗേഷ് കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |