കോട്ടയം: തിരുവാതുക്കലിൽ കൊല്ലപ്പെട്ട വ്യവസായി ശ്രീവത്സം വീട്ടിൽ ടി.കെ വിജയകുമാർ (70), ഭാര്യ ഡോ.മീര (67) എന്നിവർക്ക് ജന്മനാട് യാത്രാമൊഴി നൽകി. അമേരിക്കയിലുള്ള മകൾ ഡോ.ഗായത്രിയെത്താൻ വൈകിയതിനാലാണ് അഞ്ചാംദിനം സംസ്കാരം നടത്തിയത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും വീട്ടിലും മൃതദേഹങ്ങൾ പൊതുദർശനത്തിനുവച്ചു. മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. ജീവനക്കാരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടുവളപ്പിൽ മകൻ ഗൗതം അന്ത്യവിശ്രമം കൊള്ളുന്നതിന് സമീപത്താണ് ഇരുവർക്കും ചിതയൊരുക്കിയത്. മകൾ ഡോ.ഗായത്രി, വിജയകുമാറിന്റെ സഹോദരൻ വിശ്വനാഥൻ എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദമ്പതികളെ മുൻജോലിക്കാരനായ അസം സ്വദേശി അമിത് ഉറാംഗ് വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |