ബംഗളൂരു: ആന്ധ്രാപ്രദേശിൽ ക്ഷേത്രത്തിലെ പുതിയ മതിൽ തകർന്നുവീണ് എട്ടുപേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. വിശാഖപട്ടണത്തിന് അടുത്തുള്ള സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. 300 രൂപ ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ഈ മതിൽ 20 ദിവസം മുൻപ് നിർമ്മിച്ചതാണെന്നാണ് റിപ്പോർട്ട്.
മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുന്നതിനാൽ ക്ഷേത്രത്തിൽ വലിയ തിരക്ക് ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 2.30നും 3.30നും ഇടയിൽ പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതാണ് മതിൽ തകർന്ന് വീഴാൻ കാരണമായതെന്നാണ് നിഗമനം. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |