തിരുവനന്തപുരം : സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഉൾപ്പെടെ സൂക്ഷിക്കുന്നുണ്ടെങ്കിലും മതിയായ സുരക്ഷയോ മുന്നൊരുക്കങ്ങളോയില്ല. ഫ്രിഡ്‌ജിൽ വാക്‌സിനുണ്ടെങ്കിലും ജനറേറ്ററില്ല. പലയിടങ്ങളിലും മണിക്കൂറുകൾ വൈദ്യുതി മുടങ്ങിയാൽ ജനറേറ്റർ സംവിധാനമില്ലാത്തത് പ്രതിസന്ധിയാണ്.രാത്രിയിലെ ഇടിമിന്നലിൽ ഫ്രിഡ്‌ജ് തകരാറിലാകുമെന്ന് ഭയന്ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നവർ ഓഫാക്കി പോകുന്ന സാഹചര്യവുമുണ്ട്.
നിശ്ചിത ഊഷ്മാവിന് പുറത്ത് വാക്‌സിൻ സൂക്ഷിച്ചാൽ അത് ഗുണം ചെയ്യില്ല.ഈ സാഹചര്യത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ അടിയന്തരമായി ഓഡിറ്റ് ചെയ്യണമെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ എം.ഡി ബിജുപ്രഭാകർ ആവശ്യപ്പെട്ടു. 2മുതൽ8 ഡിഗ്രി സെൽഷ്യസിലാണ് വാക്‌സിൻ സൂക്ഷിക്കേണ്ടത്.ഊഷ്മാവ് കുറഞ്ഞാലും കൂടിയാലും ഫലപ്രാപ്തി കുറയും..കമ്പനികൾ താപനില നിലനിർത്താതെ ഡ്രൈ ഐസ് ഉപയോഗിച്ച് തണുപ്പിച്ച് ഗോഡൗണിൽ എത്തിച്ചിരുന്നതായി കണ്ടെത്തി.അതിനാൽ എവിടെ നിന്നാണോ വാക്‌സീൻ കൊണ്ടുവരുന്നത് അതു മുതൽ വാക്‌സിന്റെ താപനില നിരീക്ഷിക്കാനുള്ള ടെംപറേച്ചർ വയൽ മോണിറ്ററും ഡാറ്റ ലോഗർ സംവിധാനവും ഉറപ്പാക്കി. വാക്‌സിൻ പാക്കറ്റിൽ അതുണ്ടെങ്കിൽ നിശ്ചിത താപനിലയ്ക്ക് മുകളിൽ പോയാൽ സ്ട്രിപ്പിന്റെ നിറം മാറും. വാക്‌സീൻ താപനില നിലനിർത്താതെ കൊണ്ടുവന്ന് ആശുപത്രികളിൽ സൂക്ഷിച്ചാൽ ഫലപ്രാപ്തി കുറയും.
റെക്കോർഡറും
അലാറവുമില്ല
കോൾഡ് ചെയിൻ ഉറപ്പാക്കാൻ 2010-13 കാലയളവിൽ 45 ആശുപത്രികളിൽ മാത്രമായി വാക്‌സീൻ സൂക്ഷിച്ച് കുത്തിവെയ്പ്പ് നടത്തിയിരുന്നു.ഇന്ന് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പേവിഷ ബാധക്കെതിരെ വാക്‌സിനുണ്ട്.ജനറേറ്റർ സംവിധാനമില്ലാത്തിടത്ത് അപ്രായോഗികമാണിത്. ഫ്രിഡ്ജിന്റെ താപനില തുടർച്ചയായി രേഖപ്പെടുത്തുന്ന ടെമ്പറേച്ചർ റെക്കോർഡറില്ല. താപനില കൂടിയാൽ അലാറം അടിക്കുന്ന സംവിധാനമില്ല.ണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |