SignIn
Kerala Kaumudi Online
Thursday, 12 June 2025 11.46 PM IST

'ഇപ്പോൾ ഞാൻ ഇങ്ങനെ നിൽക്കുന്നതിന് കാരണം അവരാണ്, അച്ഛനെ ഓർത്ത് രാത്രി കരയാറുണ്ട്'; സുധിയുടെ മകൻ

Increase Font Size Decrease Font Size Print Page
kollam-sudhi-

അപ്രതീക്ഷിതമായിട്ടായിരുന്നു കൊല്ലം സുധിയെ മരണം കവർന്നെടുത്തത്. സുധിയുടെ വേർപാട് ഇപ്പോഴും മലയാളികളെ അലട്ടുന്ന ഒന്നാണ്. ആ ദുഖഃത്തിൽ നിന്ന് ഭാര്യ രേണുവും കുടുംബവും കരകയറാൻ ഒരുപാട് സമയമെടുത്തു. അടുത്തിടെയാണ് രേണു സിനിമ മേഖലയിലേക്കും കലാരംഗത്തേക്കും കടന്നുവന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രേണു അടുത്തിടെ പങ്കുവച്ച ചില വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കും സൈബർ അധിക്ഷേപം നേരിട്ടിരുന്നു. കൂടാതെ സുധിയുടെ ആദ്യ ഭാര്യയിലെ മകൻ കിച്ചു എന്ന രാഹുലിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന തരത്തിൽ വരെ പ്രചാരം നടന്നിരുന്നു. എന്നാൽ അതൊന്നും സത്യമല്ലെന്നും രണ്ടാനമ്മയെ പോലെയല്ല തന്നെ രേണു നോക്കിയതെന്നും കിച്ചു തന്നെ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് കിച്ചു. താൻ ഇപ്പോൾ അച്ഛമ്മയ്‌ക്കൊപ്പമാണ് താമസമെന്നും അവധിയുള്ളപ്പോൾ കോട്ടയത്തെ പുതിയ വീട്ടിലേക്ക് പോകുമെന്നും കിച്ചു പറഞ്ഞു. അച്ഛനായിരുന്നു തന്റെ ഹീറോയെന്നും അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും കിച്ചു പറയുന്നു. വിയോഗ വേദനയിൽ നിന്നും മുക്തി നേടാൻ കാരണം അച്ഛന്റെ കുടുംബവും സുഹൃത്തുക്കളുമാണെന്നും കിച്ചു പറഞ്ഞു.

കിച്ചുവിന്റെ വാക്കുകളിലേക്ക്...
'അച്ഛനെ മറ്റാരേക്കാളും മിസ് ചെയ്യുന്നുണ്ട്. അച്ഛനോടായിരുന്നു എല്ലാ കാര്യങ്ങളും ഷെയർ ചെയ്തിരുന്നത്. കുഞ്ഞുനാൾ മുതൽ അച്ഛനേ ഉണ്ടായിരുന്നുള്ളൂ. അച്ഛനായിരുന്നു എന്റെ ഹീറോയും. പുതിയ വീട്ടിൽ നിന്ന ചില സമയങ്ങളിൽ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നുവെന്ന് തോന്നിയ സമയങ്ങളുണ്ടായിട്ടുണ്ട്.

അച്ഛന്റെ വിയോഗത്തിൽ നിന്ന് മുക്തി നേടാൻ സഹായിച്ചത് കൊല്ലത്തെ വീട്ടുകാരും സുഹൃത്തുക്കളുമായിരുന്നു. ഇപ്പോൾ ഞാൻ ഇങ്ങനെ നിൽക്കുന്നതിനും കാരണം അവരാണ്. എന്നെ അവർ മാറ്റിയെടുത്തില്ലായിരുന്നുവെങ്കിൽ ഏതെങ്കിലും ഒരു മൂലയ്ക്ക് ഞാൻ ഇരുന്നേനെ. അച്ഛനെ ഓർത്ത് രാത്രി കരയാറുണ്ട്. എന്റെ ശരിക്കുമുള്ള അമ്മയെ ഞാൻ മിസ് ചെയ്യുന്നുണ്ട്. പണ്ട് അങ്ങനെ ഇല്ലായിരുന്നു.'

TAGS: KOLLAM SUDHI, KERALA, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.