ആദംപൂർ: 'ഭാരത് മാതാ കീ ജയ്' എന്നത് രാജ്യത്തെ ഓരോ സെെനികരുടെയും ശപഥമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബ് ആദംപൂരിലെ വ്യോമതാവളത്തിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ തൊടുത്തുവിട്ട മിസെെലുകളും ഡ്രോണുകളും തടയുന്നതിൽ ആദംപൂർ വ്യോമതാവളം നിർണായക പങ്ക് വഹിച്ചിരുന്നു. സെെനികർക്ക് രാജ്യത്തിന്റെ നന്ദിയും മോദി അറിയിച്ചു.
'നമ്മുടെ മിസെെലുകൾ ലക്ഷ്യസ്ഥലത്ത് പതിക്കുമ്പോൾ 'ഭാരത് മാതാ കീ ജയ്' കേൾക്കാം. ശതകോടി ഇന്ത്യക്കാരെ തലയുർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് സെെന്യം പാകിസ്ഥാനെതിരെ നടത്തിയത്. 'ഭാരത് മാതാ കീ ജയ്' എന്നത് രാജ്യത്തെ ഓരോ സെെനികരുടെയും ശപഥമാണ്. ഈ മുദ്രാവാക്യം എല്ലായിടത്തും മുഴങ്ങിക്കേൾക്കും. 'ഭാരത് മാതാ കീ ജയ്' ശത്രുവിനെ വിറപ്പിക്കുന്ന മുദ്രാവാക്യമാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സെെനിക ചരിത്രത്തിൽ ഈ സേവനം സ്മരിക്കപ്പെടും. ഓപ്പറേഷൻ സിന്ദൂർ നീതി, നിയമം, സെെനികക്ഷമത എന്നിവയുടെ ത്രിവേണി സംഗമമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി. അധർമത്തിന് നേരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്പര്യമാണ്. ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തു. നൂറോളം ഭീകരരെ വധിച്ചു. വ്യോമാക്രമണം തകർത്തു. രാജ്യത്തിന് നേരെ ഇനി ആക്രമണം നടത്തിയാൽ മഹാവിനാശമുണ്ടാകും. പാകിസ്ഥാൻ മണ്ണിൽ ഒളിച്ച ഭീകരരെ വധിച്ചു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ലക്ഷ്മണരേഖ എന്താണെന്ന് വ്യക്തമാണ്',- മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |