കോട്ടയം : ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പര്‍. ഉടമകള്‍ ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ കോടികള്‍ നിറയുന്നു.. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വിവിധ ആര്‍.ടി ഓഫീസുകളില്‍ നിന്നായി ഈയിനത്തിലെ വരുമാനം 19.02 കോടി രൂപ
. ഒരേ നമ്പറിന് ഒന്നിലേറെ ആവശ്യക്കാരുണ്ടെങ്കിലാണ് ലേലം. ലേലങ്ങള്‍ ശനിയാഴ്ച വൈകിട്ട് നാല് മുതല്‍ തിങ്കളാഴ്ച രാത്രി 10.30 വരെയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി ലേലത്തുക നിശ്ചയിക്കാം. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് നമ്പര്‍ ലഭിക്കും. സിനിമാ നടന്മാര്‍ക്കും വ്യവസായികള്‍ക്കുമാണ് ഫാന്‍സി നമ്പര്‍ ഭ്രമം. ഏറ്റവും കൂടുതല്‍ ഫാന്‍സി നമ്പറുകള്‍ ലേലത്തില്‍ പോകുന്ന എറണാകുളം ആര്‍.ടി ഓഫീസിനാണ് ഒറ്റ ലേലത്തില്‍ കൂടുതല്‍ തുക ലഭിച്ച ക്രെഡിറ്റും. കഴിഞ്ഞ ഏപ്രിലില്‍ 4.66 കോടിയുടെ ലംബോര്‍ഗിനിക്ക് 46.24 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 2019 ല്‍ തിരുവനന്തപുരം സ്വദേശി പോര്‍ഷേ വാഹനത്തിന്റെ നമ്പറിനായി 31 ലക്ഷം രൂപ മുടക്കിയ റെക്കാഡാണ് തിരുത്തപ്പെട്ടത്. കൊവിഡ് കാലത്താണ് കുറവ് ലേലം നടന്നത്.
ലേലത്തുക കോടിയില്‍
2017 : 18: 3.48
2018 : 19 : 3.00
2019 : 20 :1.96
2020 : 21 : 1.57
2021 : 22: 1.81
2022 : 23: 1.72
2023 : 24: 2.68
2024 : 25: 2.98
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |