മുംബയ്: രണ്ടരവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. മഹാരാഷ്ട്രയിൽ മുംബയിലെ മാൽവാനിയിലാണ് സംഭവം. 30കാരിയായ അമ്മ നോക്കിനിൽക്കെയാണ് 19കാരനായ കാമുകൻ കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് അറിയിച്ചു. അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പരിശോധനയ്ക്കിടെ പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുകൾ കണ്ടെത്തിയ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയും അച്ഛനും മൂന്ന് വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. ഞായറാഴ്ച രാത്രിയാണ് അമ്മയും കാമുകനും കുട്ടിയെ മാൽവാനിയിലെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് അപസ്മാരമുണ്ടെന്നും പെട്ടെന്ന് ശ്വാസമില്ലാതെവന്നെന്നുമാണ് അമ്മ ഡോക്ടറോട് പറഞ്ഞത്.
ഡോക്ടർ നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തി. തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. പിന്നാലെ പൊലീസ് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. മാനഭംഗം, കൊലപാതകം, പോക്‌സോ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |