കൊച്ചി: താത്ക്കാലിക വിസി നിയമനത്തിൽ ഗവർണറുടെ അപ്പീൽ ഹൈക്കോടതി തള്ളി. രണ്ട് സർവകലാശാലകളിൽ താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
താത്ക്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് തന്നെ വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചിരിക്കുന്നത്. താത്ക്കാലിക വിസിമാരുടെ കാലാവധി പരമാവധി ആറ് മാസമാണെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
സ്ഥിര വിസി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമനത്തിൽ കാലതാമസമുണ്ടാകരുതെന്നും കോടതി നിർദേശിച്ചു. സാങ്കേതിക, ഡിജിറ്റൽ വിസി നിയമനങ്ങളിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. താത്ക്കാലിക വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. അതേസമയം, വിധിയിൽ സന്തോഷമാണെന്ന് എസ് എഫ് ഐ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |