തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സർവകലാശാലകളിൽ സ്ഥിരം വൈസ്ചാൻസലർമാരും ഭൂരിഭാഗം സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരും ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് കേരള സർവകലാശാലയിൽ ഗവർണറും വി.സിയും ഒരു ഭാഗത്തും റജിസ്ട്രാറും സിൻഡിക്കേറ്റും മറുഭാഗത്തും നിന്ന് പരസ്യമായി പോരടിക്കുന്നത്. അധികാര തർക്കത്തിനും എസ്.എഫ്.ഐ നടത്തിയ സമരങ്ങൾക്കും പിന്നാലെ കേരള സർവകലാശാലയിൽ രണ്ട് രജിസ്ട്രാർമാർ നിലനിൽക്കുന്ന സാഹചര്യമാണിപ്പോഴുള്ളതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |