ആലപ്പുഴ: പ്രണയ ബന്ധത്തിൽ നിന്നും പിൻമാറിയതിന്റെ വിരോധത്തിൽ കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നൂറനാട് ഇടപ്പോൺ മുറിയിൽ ഐരാണിക്കുടി വിഷ്ണു ഭവനിൽ വിപിനെ (37) മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി ഷുഹൈബാണ് ശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരി 10ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജംഗ്ഷന് സമീപം സ്റ്റോപ്പിൽ ബസ് കയറാൻ അതിരാവിലെ നിന്ന യുവതിയെ പ്രതി ഓടിച്ചു വന്ന സാൻട്രോ കാർ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് എസ്.ഐ പി.കെ.ശ്രീധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ സിവിൽ പൊലീസ് ഓഫീസർ അമൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ.സി.വിധു, എൻ.ബി.ഷാരി എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |