
സിനിമാ പ്രേമികൾക്ക് എന്നും സൂപ്പർ സ്റ്റാറെന്നാൽ തലൈവർ രജനികാന്താണ്. 78-ാം വയസിലും ആ പദവിക്ക് ഇളക്കം തട്ടിയിട്ടില്ല. രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. സൂപ്പർ താരത്തിന്റെ ജന്മദിനം മധുരൈ തിരുമംഗലത്തെ അരുൾമിഗു ശ്രീരജനി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും അഭിഷേകങ്ങളോടും ആഘോഷിച്ചു. 'ദിവ്യദിന"മായിട്ടാണ് ഇവിടെ രജനികാന്തിന്റെ ജന്മദിനം കൊണ്ടാടുന്നത്. ഉത്സവത്തോടനുബന്ധിച്ച് ആറുതരം അഭിഷേകം നടത്തി. എല്ലാ പിറന്നാളിനും ഇവിടെ ഉത്സവമാണെങ്കിലും 75-ാം പിറന്നാൾ പ്രത്യേക ആഘോഷമായി നടന്നു. കേക്ക് മുറിക്കുകയും ചെയ്തു. രജനീകാന്തിന്റെ 7,500 ഫോട്ടോകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിട്ടുണ്ട്. 75 വ്യത്യസ്ത ഭാഷകളിലുള്ള ജന്മദിന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
മധുരയ്ക്കടുത്ത് തിരുമംഗലത്താണ് ശ്രീ അരുൾമിഗു രജനി കോവിൽ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ കാർത്തിക്ക് എന്ന ആരാധകനാണ് ക്ഷേത്രം നിർമ്മിച്ചത്. ഇദ്ദേഹം തന്നെയാണ് പൂജാരിയും. കഴിഞ്ഞ വർഷം രജനികാന്തിന്റെ 74ാം ജന്മദിനത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ സൂപ്പർതാരത്തിന്റെ മൂന്നടി ഉയരവും 300 കിലോ ഭാരവുമുള്ള പ്രതിമ സ്ഥാപിച്ചത്. കാർത്തിക്കാണ് ക്ഷേത്രത്തിന്റെ മേൽനോട്ടവും നിർവഹിക്കുന്നത്. ആരാധകർക്ക് സൂപ്പർതാരത്തോട് ആദരവർപ്പിക്കാനുള്ള സ്ഥലമെന്ന നിലയ്ക്കാണ് ക്ഷേത്രം തുടങ്ങിയത്. കഴിഞ്ഞ അഞ്ചു വർഷമായി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും പൂജകളും കാർത്തിക്ക് നടത്തി വരുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന പ്രതിമ മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്.
രജനിയുടെ മാപ്പിളൈ സിനിമയിലെ കഥാപാത്രത്തിന്റെ രൂപത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഞങ്ങൾക്ക്, രജനീകാന്ത് ഒരു നക്ഷത്രം മാത്രമല്ല. ഞങ്ങൾ ആരാധിക്കുകയും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തുവളർന്ന ആളാണ്. ഈ ക്ഷേത്രം ഞങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള മാർഗമാണ്. തലൈവരുടെ നൂറാം ജന്മദിനം ഞങ്ങൾ ഇവിടെ ആഘോഷിക്കും. അദ്ദേഹത്തിന് അടുത്ത ജന്മം രജനികാന്തായി തന്നെ ജനിക്കാനാണ് അഗ്രഹം. ഞങ്ങൾ അദ്ദേഹത്തിന്റെ ആരാധകരായി ജനിക്കുംമെന്നും കാർത്തിക് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |