തിരുവനന്തപുരം: അസി.സർജൻമാരായി നിയമിക്കപ്പെട്ട പട്ടിക വർഗക്കാരായ ഡോക്ടർമാരോട് ഹെൽത്ത് സർവീസ് ഡയറക്ടറേറ്ര് കടുത്ത വിവേചനം കാണിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം അസി.സർജൻമാരായി പോസ്റ്റിംഗ് കിട്ടിയ പട്ടിക വർഗക്കാരായ 36 പേർക്കും കാസർകോട്ടേക്കാണ് നിയമനം നൽകിയത്. ജോലിയിൽ ചേരാൻ ഒരാഴ്ച മാത്രമാണ് സമയം നൽകിയത്. അതിനിടയിൽ ആവശ്യമായ രേഖകൾ സംഘടിപ്പിക്കണം. അതേസമയം ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് രണ്ടാഴ്ചത്തെ സമയമാണ് നേരത്തെ നൽകിയത്. ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് കൗൺസലിംഗ് നടത്തിയിരുന്നു. ഒഴിവുകളിൽ എവിടെയാണ് ചേരേണ്ടതെന്ന് തീരുമാനിക്കാൻ ഇവർക്ക് സ്വാതന്ത്ര്യം നൽകിയിരുന്നതായും പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഈ സൗകര്യം പട്ടികവർഗക്കാർക്ക് നൽകിയില്ല. ജനറൽ വിഭാഗക്കാരുടെ നിയമനം ജനറൽ ട്രാൻസ്ഫറിന് മുമ്പാണ് നടത്തിയത്. പട്ടിക വർഗക്കാരുടേത് അതിന് ശേഷവും. അതോടെ ജനറൽ വിഭാഗം താല്പര്യമുള്ള സ്ഥലങ്ങളിലെത്തി. പട്ടിക വർഗക്കാർ മാത്രം കാസർകോട്ട് ജോലി ചെയ്യട്ടെ
എന്നാണ് അധികൃതരുടെ നിലപാട്