കാഠ്മണ്ഡു: ചൈന അതിർത്തി കൈയേറിയതിനെതിരെ നേപ്പാൾ ജനതയുടെ പ്രതിഷേധം. നേപ്പാളിലെ ഹംല ജില്ലയിലെ ചൈനീസ് അതിർത്തിയോട് ചേർന്ന് ഒമ്പതോളം കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതിനെതിരെയാണ് പ്രതിഷേധം.'ചൈന പുറത്തുപോകുക" എന്ന മുദ്രാവാക്യമുയർത്തി കാഠ്മണ്ഡുവിലെ ചൈനീസ് എംബസിക്ക് മുമ്പിൽ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. ചൈന രഹസ്യമായി ഹംല ജില്ലയിൽ കെട്ടിടങ്ങൾ നിർമിച്ചതായും നേപ്പാളി ജനതയെ അവിടേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞ് പ്രകോപനം സൃഷിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. 11 കെട്ടിടങ്ങളാണ് ചൈന നിർമിച്ചതെന്നും റിപ്പോർട്ടുണ്ട്. നേപ്പാൾ അതിർത്തിയിൽ രണ്ടുകിലോമീറ്ററോളം കൈയേറിയാണ് കെട്ടിട നിർമാണം.