കൊച്ചി: സ്വർണക്കടത്തുകേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്വപ്ന സുരേഷിന്റെ ജയിലിനുള്ളിലെ ശബ്ദരേഖ മാദ്ധ്യമങ്ങൾക്ക് കൈമാറാൻ എങ്ങനെ അവസരം ലഭിച്ചുവെന്നത് വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. കേരള പൊലീസിലെ ഒരു വിഭാഗത്തിനും ചില ജയിൽ ഉദ്യോഗസ്ഥർക്കും ഇതിലുള്ള പങ്ക് പരിശോധിക്കണം. ജയിലിൽ സ്വപ്നയെ സന്ദർശിച്ചവരെക്കുറിച്ചും വിശദമായ അന്വേഷണം വേണം.
ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ധനമന്ത്രി തോമസ് ഐസക്കിന്റേത്. തോമസ് ഐസക്കിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. ജോർജ് കുര്യൻ, എ.എൻ രാധാകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.