കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ പ്രശാന്തിന്റെ ഫോണിൽ നിന്ന് മാദ്ധ്യമപ്രവർത്തകയ്ക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയച്ച സംഭവം വിവാദമായിരുന്നു. വാട്സാപ്പ് ചാറ്റ് പുറത്തുവരികയും ചെയ്തിരുന്നു. ഇതിനുപിന്നാലെ താനാണ് മെസേജ് അയച്ചതെന്ന് വെളിപ്പെടുത്തി പ്രശാന്തിന്റെ ഭാര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് മദ്ധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നിങ്ങളൊരു സെലിബ്രിറ്റി ആണെങ്കില്‍ / അറിയപ്പെടുന്ന പബ്ലിക് സര്‍വെന്റ് ആണെങ്കില്‍ ഫോണുപയോഗത്തിന്റെ അടിസ്ഥാന മാര്‍ഗ്ഗങ്ങള്‍:
1. ഫോണ്‍ സെക്രട്ടറിയെ ഏല്‍പ്പിക്കുക. ഭാര്യയാണ്/ ഭര്‍ത്താവാണ് സെക്രട്ടറിയെങ്കിലും കുഴപ്പമില്ല. പക്ഷേ ഉത്തരം നല്കുമ്പോള് നിങ്ങളാണ് എന്ന് നടിക്കരുത്. നിങ്ങളുടെ അഭാവത്തില്‍ സെക്രട്ടറിയാണ് സംസാരിക്കുന്നത് എന്ന് പറയാന്‍ ഏല്‍പ്പിക്കുക.
2. നിങ്ങള്‍ തന്നെയാണ് ഫോണ്‍ ഉപയോഗിക്കുന്നുവെങ്കില്‍ പരിചയമുള്ള നമ്പറുകള്‍ മാത്രം എടുക്കുക. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന തുടര്‍ച്ചയായി കോള്‍ വരുന്നുണ്ടെങ്കില്‍ ഒന്നുകില്‍ ആ കോളുകള്‍ റിജക്ട് ചെയ്യുക, അല്ലെങ്കില്‍ ബ്ലോക് ചെയ്യുക. റിജക്ട് ചെയ്യുമ്പോള്‍ സാമാന്യ ബോധമുള്ള ആളുകളാണെങ്കില്‍ ഒരു ടെക്സ്റ്റ് മെസേജ് അയയ്ക്കും. ഇന്നയാളാണ് ഇന്ന കാരണം കൊണ്ടാണ് വിളിക്കുന്നത് എന്ന്.
3. പലപ്പോഴും ഇപ്പോള്‍ ടെക്സ്റ്റ് മെസേജ് ആരും കാണില്ല എന്നുള്ളത് കൊണ്ട് വാട്സ്അപ് ടെക്സ്റ്റോ വോയ്സ് ക്ലിപ്പോ അയയ്ക്കും. നിങ്ങളുടെ ഔദ്യോഗിക നമ്പര്‍ ആണെങ്കില്‍ അവഗണിക്കുകയോ ഇപ്പോള്‍ പ്രതികരണം സാധ്യമല്ലെന്ന് മറുപടി അയയ്ക്കുകയോ ചെയ്യാം. രണ്ടാണെങ്കിലും അത് പബ്ലിക് സക്രൂട്നിക്ക് വിധേയമാണ്.
4. നിങ്ങളുടെ ഔദ്യോഗികമല്ലാത്ത നമ്പറിലാണ് പ്രതികരണം ആരായുന്നത് എങ്കില്‍ പോലും മറുപടി മാന്യമായിരിക്കണം. നിങ്ങള്‍ക്ക് ഈ നമ്പറില്‍ ഔദ്യോഗിക പ്രതികരണം സാധ്യമല്ലെങ്കില്‍ അത പറയണം. അല്ലാതെ സില്ലിയായ മെസേജുകകള് മറുപടിയായി അയയ്ക്കരുത്. അതും പബ്ലിക് സ്്ക്രൂട്നി ചെയ്യപ്പെടും.
5. നിങ്ങള്‍ സെലിബ്രിറ്റി ആണെങ്കിലും അല്ലെങ്കിലും പബ്ലിക് സര്വേന്റ് ആണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ പേരിലുള്ള ഫോണ്‍ മറ്റുള്ളവരെ ഉപയോഗിക്കാന്‍ അനുവദിക്കരുത്. അതിനനുവദിച്ചിട്ട് എന്റെ അപ്പനായിരുന്നു, അപ്പൂപ്പനായിരിരുന്നു, കൊച്ചനായിരുന്നു, കുട്ടിയായിരുന്നു, ഭര്‍ത്താവായിരുന്നു, ഭാര്യയായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല.
6. നിങ്ങളാരുടെ സന്തുബന്ധുവാണെങ്കിലും ഉത്തവാദിത്തപ്പെട്ട ഒരാളുടെ ഫോണില്‍ ഔദ്യോഗിക കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ സ്വന്തം ഇച്ഛപ്രകാരം വായില്‍ തോന്നിയത് എഴുതി വിടരുത്.
ജേണലിസ്റ്റായ ഒരു സ്ത്രീക്ക് നേരെ അധികാര ധാര്‍ഷ്ട്യം കാണിച്ചിട്ട് ചുമ്മാ ന്യായം പറയരുത്.