മുംബയ്: സാമ്പത്തിക രംഗത്ത് ആശങ്കയായി ഇന്ത്യയുടെ വ്യാപാരക്കമ്മി കൂടുന്നു. കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്തു. 1288 കോടി ഡോളറാണ് ഫെബ്രുവരിയിലെ വ്യാപാരക്കമ്മി. ജനുവരിയിൽ 1454 കോടി ഡോളറായിരുന്നു കമ്മി.
ഫെബ്രുവരിയിൽ കയറ്റുമതി 0.25% കുറഞ്ഞ് 2767 കോടി ഡോളറായപ്പോൾ ഇറക്കുമതി 6.98% ഉയർന്ന് 4055 കോടി ഡോളറായി.
കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ - ഫെബ്രുവരി കാലത്ത് കയറ്റുമതി 25592 കോടി ഡോളറായിരുന്നു. ഇക്കൊല്ലം ഇതേ കാലയളവിൽ 29187 കോടി ഡോളറായിരുന്നു. 12.32% ആണ് ഇടിവ്. ഇതേ കാലഘട്ടത്തിൽ ഇറക്കുമതിയും 23% ഇടിഞ്ഞിട്ടുണ്ട്. 34088 കോടിഡോളറാണ് ഇറക്കുമതി മൂല്യം.
ഭക്ഷ്യഎണ്ണ, ഇരുമ്പയിര്, അരി, മാംസം, പാൽ ഉത്പന്നങ്ങൾ, കാർപ്പറ്റ്, സുഗന്ധദ്രവ്യങ്ങൾ, മരുന്ന്, രാസവസ്തുക്കൾ തുടങ്ങിയവയാണ് കയറ്റുമതി വസ്തുക്കളിൽ പ്രധാനപ്പെട്ടവ. പെട്രോളിയം ഉത്പന്നങ്ങൾ, തുകൽ, കശുഅണ്ടി, രത്നങ്ങൾ, ആഭരണങ്ങൾ, എൻജിനിയറിംഗ് സാമഗ്രികൾ, തേയില,കാപ്പി തുടങ്ങിയവയുടെ കയറ്റുമതിയിലാണ് ഇടിവുണ്ടായത്.