കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 92.44 രൂപയും ഡീസലിന് 86.90 രൂപയുമായി. അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്.
ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒട്ടുമിക്ക ദിവസവും ഇന്ധനവില കൂട്ടിയ എണ്ണക്കമ്പനികൾ, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 27 മുതൽ മാർച്ച് 23 വരെ വില പരിഷ്‌കരിച്ചിരുന്നില്ല. മാർച്ച് 24ന് പെട്രോളിനും ഡീസലിനും18 പൈസ വീതവും 25ന് 21 പൈസ വീതവും കുറച്ചിരുന്നു. നാലുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്നലെ വീണ്ടും വില കുറച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |