വാഷിംഗ്ടൺ: കൊവിഡ് മാഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാക്സിൻ പാസ്പോർട്ട് നടപ്പാക്കാനൊരുങ്ങി ലോക രാജ്യങ്ങൾ. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ വാക്സിൻ പാസ്‌പോർട്ടിന് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിൻ പാസ്‌പോർട്ട് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.
ഈ വേനൽക്കാലത്ത് രാജ്യം പഴയ നിലയിലേക്ക് എത്തുമെന്നാണ് ജോ ബൈഡൻ അമേരിക്കൻ ജനതയ്ക്ക് നൽകിയ ഉറപ്പ്. ഇതിനുള്ള ആദ്യ പടിയായാണ് വാക്സിൻ പാസ്‌പോർട്ട് നടപ്പാക്കുന്നത്. വാക്സിൻ പാസ്‌പോർട്ട് നടപ്പിലാകുന്നതിലൂടെ ബിസിനസ് ആവശ്യങ്ങൾക്കായും മറ്റും രാജ്യത്തേക്ക് വരുന്നവർ കൊറോണ വാക്സിനേഷൻ സ്വീകരിച്ചുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമെ രാജ്യത്തേക്ക് പ്രവേശം അനുവദിക്കൂ.
കൊവിഡ് വാക്സിനേഷൻ യാത്രക്കാരന് നൽകിയിട്ടുണ്ടെന്നും അതിനാൽ സുരക്ഷിതമാണെന്നതിനുമുള്ള തെളിവാണ് വാക്സിൻ പാസ്‌പോർട്ട്.
വളരെ ലളിതമായി സ്മാർട്ട്‌ഫോണിൽ വരെ ലഭിക്കുന്ന രീതിയിൽ ഡിജിറ്റൽ രേഖയായി വാക്സിൻപാസ്‌പോർട്ട് ലഭ്യമാക്കും. ഇത് പ്രന്റ്ഔട്ട് എടുത്ത് വിമാനയാത്രക്കിടെ ബോഡി പാസ് പോലെ ഉപയോഗിക്കാം. ഇത്തരത്തിൽ ശേഖരിക്കുന്ന രേഖകൾ ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കുക എന്നതാണ് ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള വെല്ലുവിളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |