തൃശൂർ: ജില്ലയിൽ കൊവിഡ് കണക്ക് ഫെബ്രുവരിയേക്കാൾ കുറഞ്ഞെങ്കിലും മരണ നിരക്കിൽ കുറവില്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. നൂറിൽ താഴെ രോഗികളുള്ള ഈ സമയത്തും പതിനായിരത്തിന് മുകളിൽ രോഗബാധ റിപ്പോർട്ട് ചെയ്തപ്പോഴത്തെ മരണനിരക്കാണുള്ളത്.
തിരഞ്ഞെടുപ്പ്, ഈസ്റ്റർ, വിഷു, പൂരം എന്നിവ കഴിഞ്ഞാൽ കൊവിഡിന്റെ രണ്ടാം വരവിന് സാദ്ധ്യതയുണ്ടെന്നത് ആരോഗ്യ വകുപ്പ് ഗൗരവമായി വിലയിരുത്തുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനമായിരുന്നത് ഇപ്പോൾ 3.7 വരെയായതും ആശങ്കാജനകമാണ്.
മാർച്ച് 28 വരെയുള്ള ഈ മാസത്തെ കണക്കുകളിൽ 56 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ രജിസ്റ്റർ ചെയ്യാത്ത മരണം ഇതിലും കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് തന്നെ പറയുന്നുണ്ട്. 5000ലേറെ മാത്രം രോഗികൾ ഉണ്ടായിരുന്നപ്പോഴാണ് ഇത്രയേറെ പേർ മറിച്ചത്.
ഫെബ്രുവരിയിൽ രോഗികളുടെ എണ്ണം 11000ൽ അധികം ഉണ്ടായിരുന്നപ്പോൾ മരണം 46. ഈ മാസം നൂറിന് താഴെ കൊവിഡ് കേസുകൾ നാലുദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് രണ്ടിന് 354 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ഉയർന്ന നിരക്ക്. പതിനഞ്ചായിരത്തിലധികം രോഗികൾ ഉണ്ടായിരുന്ന ജനുവരിയിൽ പോലും 63 പേർക്ക് മാത്രമാണ് ജീവൻ നഷ്ടപ്പെട്ടത്.
ഡിസംബർ മുതൽ മാർച്ച് വരെയുള്ള മരണം
ഡിസംബർ - 84
ജനുവരി - 63
ഫെബ്രുവരി - 46
മാർച്ച് 28 വരെ- 56ജില്ലയിലെ ആകെ മരണം- 495
രോഗികളുടെ എണ്ണം
ഫെബ്രുവരി 11414
മാർച്ച് - 5199
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |