പെരിന്തൽമണ്ണ: പാതായ്ക്കരയിൽ ആളില്ലാതിരുന്ന വീട്ടിൽ നിന്നും 20 പവനോളം ആഭരണങ്ങളും ഒന്നരലക്ഷത്തോളം രൂപയും മോഷണം പോയി. കാർഗിലിലെ വിഷ്ണുക്ഷേത്രത്തിന് സമീപത്തെ വീടിന്റെ പിൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷണം. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ വീട്ടുകാർ അങ്ങാടിപ്പുറത്തെ ബന്ധു വീട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. മലപ്പുറം ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മണ്ണാർക്കാട് റോഡിലെ ആളില്ലാതിരുന്ന വീട്ടിലും മോഷണശ്രമം നടന്നിരുന്നു. മുൻവശത്തെ വാതിലിലെ പൂട്ട് തകർത്ത് അകത്ത് കടന്ന് അലമാരയിലെ വസ്തുക്കൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |