നെടുമങ്ങാട്: വെയിറ്റിംഗ് ഷെഡിൽ യുവാക്കളുടെ തമ്മിലടി വിലക്കിയ വൃദ്ധനെ ഇരുമ്പുകമ്പി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ അച്ഛനും മകനും അറസ്റ്റിൽ. വെള്ളനാട് ലക്ഷംവീട് കോളനിയിൽ മുരളി (48), അരുൺ (23) എന്നിവരാണ് പിടിയിലായത്. മുണ്ടേല കൂവക്കുടി കാണിക്കപ്പെട്ടിക്ക് സമീപത്ത് താമസിക്കുന്ന 75 വയസുള്ള രാമചന്ദ്രനെയാണ് ഇരുവരും ചേർന്ന് ആക്രമിച്ചത്. അരുണും സുഹൃത്തും തമ്മിൽ കൂവക്കുടി ബസ് സ്റ്റോപ്പിൽ വച്ചുണ്ടായ അടിപിടി വിലക്കിയതിനെ തുടർന്നാണ് മർദ്ദനം. ആക്രമണത്തിൽ വൃദ്ധന്റെ മുഖത്തെ എല്ലുകൾ പുറത്തുചാടി. ഇയാളെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.എം. ബൈജു, എസ്.ഐ രാഹുൽ, ബിനീഷ് ഖാൻ, റാഫി, അഭിലാഷ്,റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. ഇവരെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |