നാല് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കുറുപ്പംപടി: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി 19കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ. സലിം മണ്ഡൽ (30), മുകളിൻ അൻസാരി (28), മുനീറുൽ (21), ഷക്കീൽ മണ്ഡൽ (23) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ രണ്ട് പ്രതികളാണ് ആദ്യം പിടിയിലായത്. നാട്ടിലേക്ക് കടന്നുകളയാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ടുപേരെക്കൂടി പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടുകയായിരുന്നു. മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം.
പത്തൊൻമ്പതുകാരിയും പ്രതികളും ഒരേ കോളനിയിലാണ് താമസക്കാരാണ്. ബിരിയാണി ഉണ്ടാക്കി തരുമോയെന്ന് അഭ്യർത്ഥിച്ചാണ് സംഭവദിവസം പ്രതികൾ പെൺകുട്ടിയെ സമീപിച്ചത്. ബിരിയാണി ഉണ്ടാക്കാൻ അറിയില്ലെന്നും ഉണ്ടാക്കുന്നവിധം പറഞ്ഞുതാമെന്നും പെൺകുട്ടി പറഞ്ഞു. ബിരിയാണിയുണ്ടാക്കാനാണെന്ന് വിശ്വസിച്ച് പ്രതികൾ താമസിച്ചിരുന്ന വീട്ടിലെത്തിയ പെൺകുട്ടിയെ നാലുപേരും ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
എറണാകുളം റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം പെരുമ്പാവൂർ ഡിവെെ.എസ്.പി . ജയരാജിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐ രാജീവ്, സി.പി.ഒ സിജോ പോൾ ,സുബൈർ,ഷർനാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |