അടൂർ : എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം ഏറ്റുമുട്ടലിന്റെ വക്കിലേക്ക് നീങ്ങിയത് സംഘർഷത്തിന് കാരണമായി. പൊലീസ് ലാത്തിവീശി പ്രവർത്തകരെ ഒാടിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ അടൂർ കെ.എസ്.ആർ.ടി.സി കോർണറിലായിരുന്നു സംഭവം. ഇതിന് ഒരു മണിക്കൂർ മുൻപ് യു.ഡി.എഫ് സ്ഥാനാർത്ഥി എം. ജി.കണ്ണന് വേണ്ടി സിനിമാതാരം ജഗദീഷ് നടത്തിയ റോഡ് ഷോയ്ക്കിടയിൽ പാർത്ഥസാരഥി ക്ഷേത്ര ജംഗ്ഷന് സമീപത്തുവച്ചും ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനു ശേഷം വൈകിട്ട് ആറ് മണിയോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറുമായി നൂറ് കണക്കിന് പ്രവർത്തകർ നഗരത്തിൽ റോഡ് ഷോ നടത്തിയത്. സെൻട്രൽ ജംഗ്ഷൻ ചുറ്റി തിരഞ്ഞെടുപ്പ് കമ്മറ്റി ഒാഫീസിലേക്ക് നീങ്ങവേ എതിരെ എം.ജി.കണ്ണനുമായി യു. ഡി. എഫ് പ്രവർത്തകരും എത്തി. പരസ്പരം കടന്നുപോകുന്നതിനിടെ പ്രകോപനകരമായ മുദ്രാവാക്യം വിളി ഉയർന്നതോടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലേക്ക് നീങ്ങി. പൊലീസ് എത്തി ഇരുവർക്കും കടന്നുപോകുന്നതിനുള്ള വഴിയൊരുക്കിയെങ്കിലും കാര്യം കൈയ്യാകളിയിലേക്ക് നീങ്ങവേയാണ് പൊലീസ് ലാത്തിവശീ ഇരുവിഭാഗത്തേയും ഒരുവിധത്തിൽ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |