കായംകുളം: തനിക്ക് വോട്ട് ചെയ്യരുതെന്ന് താൻ പറയുന്നതായുള്ള വീഡിയോ വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതായി കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബു. ഇതു സംബന്ധിച്ച് അരിതയുടെ ചീഫ് ഇലക്ഷൻ ഏജന്റ് യു. മുഹമ്മദ് ഇലക്ടറൽ ഓഫീസർക്ക് വീഡിയോ സഹിതം പരാതി നൽകി.
2020 ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞടുപ്പിൽ പുന്നപ്ര ഡിവിഷനിൽ നിന്ന് മത്സരിക്കാൻ അരിത നോമിനേഷൻ സമർപ്പിച്ചിരുന്നു. പാർട്ടി നിർദേശപ്രകാരം യഥാസമയം നോമിനേഷൻ പിൻവലിക്കാൻ കഴിയാത്തതിനാൽ ബാലറ്റിൽ അരിതാ ബാബു ഒന്നാം പേരുകാരിയായി. മത്സര രംഗത്ത് നിന്നു പിൻമാറിയതിനാൽ തനിക്ക് വോട്ട് ചെയ്യരുതെന്ന് വോട്ടർമാരെ അറിയിക്കാൻ വേണ്ടി ഒരു പ്രാദേശിക ദൃശ്യ മാദ്ധ്യമത്തിന് അരിതാ ബാബു അന്ന് അഭിമുഖം നൽകിയിരുന്നു. പ്രസ്തുത അഭിമുഖത്തിൽ, തനിക്ക് വോട്ട് ചെയ്യരുതെന്ന് അരിത പറയുന്ന ഭാഗം മാത്രം കട്ട് ചെയ്താണ് പ്രചാരണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |