ചെന്നൈ: മൂന്നു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച വോട്ടെടുപ്പിന്റെ അവസാനലാപ്പിൽ അസാമിലെ 12 ജില്ലകളിലെ 40മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതുമ്പോൾ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ മൂന്നു ജില്ലകളിലെ 31 മണ്ഡലങ്ങൾ വിധിയെഴുതും.
തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, മക്കൾ നീതി മയ്യം പാർട്ടിയുമായി രാഷ്‌ട്രീയത്തിലിറങ്ങിയ നടൻ കമലഹാസൻ എന്നിവരുടെ നിലനില്പ് നിശ്ചിയിക്കുന്നതാണ് വോട്ടെടുപ്പ്. ജയലളിതയും കലൈഞ്ജർ കെ. കരുണാനിധിയും ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പുമാണ്.
234ൽ ബി.ജെ.പി 23 സീറ്റുകളിലും മറ്റൊരു സംഖ്യകക്ഷിയായ പി.എം.കെ 20 സീറ്റുകളിലും മത്സരിക്കുന്നു. 179 സീറ്റുകളിൽ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളാണ്. പ്രതിപക്ഷത്ത് കോൺഗ്രസിന് 25ഉം സംഖ്യകക്ഷികളായ സി.പി.ഐ, സി.പി.എം, വി.സി.കെ, എം.ഡി.എം.കെ എന്നിവയ്‌ക്ക് ആറു വീതം സീറ്റുകളും വിട്ടുകൊടുത്ത് 173സീറ്റുകളിൽ ഡി.എം.കെ മത്സരിക്കുന്നു.
30 അംഗ പുതുച്ചേരി നിയമസഭയിലേക്ക് കോൺഗ്രസ്-ഡി.എം.കെ സംഖ്യത്തിന്റെ മതേതര ജനാധിപത്യ മുന്നണിയും എ.ഐ.എൻ.ആർ.സി-ബി.ജെ.പി-അണ്ണാ ഡി.എം.കെ പാർട്ടികളുള്ള എൻ.ഡി.എയും തമ്മിലാണ് മത്സരം. മുൻ മുഖ്യമന്ത്രി വി. നാരായണസാമി മത്സരരംഗത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |