SignIn
Kerala Kaumudi Online
Thursday, 28 March 2024 9.51 PM IST

ചാരക്കേസിൽ ചടുലനീക്കം; ഉടൻ പരിഗണിക്കണമെന്ന് കേന്ദ്രം, നിരസിച്ച് കോടതി

supreme-court

 ഹ‌‌‌ർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണ സമിതി റിപ്പോർട്ടിന്മേൽ ഇന്നു തന്നെ വാദം കേൾക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. കേരളത്തിൽ ഇന്ന് നിയമസഭാ വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു, ഇന്നലെ കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം. എന്നാൽ, ആവശ്യം നിരസിച്ച കോടതി, കേസ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.കഴിഞ്ഞ ദിവസം മുൻ ജഡ്ജി ഡി.കെ ജെയിൻ അദ്ധ്യക്ഷനായുള്ള അന്വേഷണ സമിതി, മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉടൻ തീരുമാനം വേണമെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം.

നമ്പി നാരായണന് കടുത്ത അവഹേളനവും മാനസിക വൈഷ്യമ്യവും നേരിട്ട പൊലീസ് നടപടികൾക്കു പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കാൻ 2018 സെപ്തംബറിലാണ് സുപ്രീംകോടതി സമിതി രൂപീകരിച്ചത്. 2020 ഡിസംബറിൽ സമിതി തിരുവനന്തപുരത്ത് എത്തി നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡി.കെ ജെയിനു പുറമേ കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡിഷണൽ സെക്രട്ടറി ബി.കെ. പ്രസാദ്, കേരളത്തിലെ മുൻ അഡി.ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. കേരള സർക്കാരിനോട് നമ്പി നാരായണന് അൻപത് ലക്ഷം നഷ്ടപരിഹാരം നൽകാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREME COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.