തിരുവനന്തപുരം: കണ്ണൂരിലെ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ വകവരുത്തിയ സി.പി.എം, ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടൽ ഉളവാക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. ഇതിനെതിരെ പൊലീസ് കർശന നടപടി എടുക്കണം. ഇനിയൊരു ജീവൻ പൊലിയാൻ പാടില്ല. തിരഞ്ഞെടുപ്പ് പരാജയഭീതിയിലാണ്ട സി.പി.എം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കിൽ ജനാധിപത്യ കേരളം ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായം പറയാനും നിലപാടെടുക്കാനും എല്ലാവർക്കും സ്വാതന്ത്റ്യമുള്ള നാടാണ് കേരളം.ശബരിമല സംബന്ധിച്ച് എൻ.എസ്.എസിന്റെ നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിന് സി.പി.എം അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |