ബ്രസീലിയ: കൊവിഡ് രണ്ടാം തരംഗത്തിൽ ലോകം മുഴുക്കെ വിറങ്ങലിച്ചുനിൽക്കുമ്പോൾ ഭരണകൂടം തളർന്ന ബ്രസീലിൽ സ്ഥിതി അതി ഗുരുതരം. ഒറ്റനാൾ മരിച്ചവർ 4,000 പിന്നിട്ടതോടെ മൊത്തം മരണസംഖ്യയിൽ അമേരിക്കയെയും കടന്ന് ഒന്നാമതെത്താൻ ബ്രസീലിന് ഏറെനാൾ കാത്തിരിക്കേണ്ടിവരില്ലെന്നാണ് മുന്നറിയിപ്പ്.
വൈറസ് ബാധ പിടിവിട്ട് കുതിക്കുമ്പോഴും അതിന്റെ പേരിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനില്ലെന്ന് ജയ് ബൊൾസനാരോ സർക്കാർ തീരുമാനമെടുത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
ചൊവ്വാഴ്ച മാത്രം രാജ്യത്ത് 4,195 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 366,000 കടന്നു. മുന്നിലുള്ള അമേരിക്കയിൽ അഞ്ചു ലക്ഷത്തിനു മുകളിലാണ് സംഖ്യ.
ബ്രസീലിൽ ജൈവ ഫുകുഷിമ സ്ഫോടനമാണ് സംഭവിച്ചതെന്നും ഈ ആണവ നിലയത്തിലെ തുടർ പ്രതിപ്രവർത്തനങ്ങൾ നിയന്ത്രണാതീതമായി കുതിക്കുകയാണെന്നും ഡ്യൂക് യൂനിവേഴ്സിറ്റി പ്രഫസറും ബ്രസീലിയൻ ഡോക്ടറുമായ ഡോ. മിഗ്വൽ നികൊളെലിസ് പറഞ്ഞു.
രാജ്യത്തെ ആശുപത്രികൾ രോഗബാധിതരാൽ നിറഞ്ഞുകവിഞ്ഞതോടെ ചികിത്സ പോലും കൈവിട്ടുപോകുന്നുവെന്നാണ് ആശങ്ക.
അതേസമയം, ഇത്തരകൊറിയ തങ്ങളുടെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് കിം ജോങ് ഉൻ പറഞ്ഞു. കൊവിഡ് വ്യാപനവും തുടർന്നുവന്ന ലോക്ക് ഡൗണും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ രാജ്യത്ത് സാമ്പത്തികമായി വൻ വെല്ലുവിളിയാണ് നേരിടുന്നത്. കിം പറഞ്ഞു. എന്നാൽ രാജ്യം നേരിടുന്ന മോശം അവസ്ഥയെ നേരിടാൻ തങ്ങൾ സജ്ജരാണെന്നും രാജ്യത്തിന്റെ സാമ്പത്തിക പദ്ധതി നടപ്പാക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തുമെന്നും കിം അറിയിച്ചു. ഒരു ദശാബ്ദക്കാലത്തെ ഭരണത്തിനിടയിൽ കിം തന്റെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുമെന്ന വിദഗ്ദരുടെ നിർദ്ദേശമാണ് രാജ്യത്തെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13.31 കോടിയും 28.89ലക്ഷം മരണവും കടന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ യു..എസ് മുന്നിൽ തന്നെയാണ്.. ബ്രസീൽ, ഇന്ത്യ, ഫ്രാൻസ് എന്നീരാജ്യങ്ങളും കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |