SignIn
Kerala Kaumudi Online
Thursday, 28 March 2024 10.28 PM IST

മോദിയുടെ ഭരണത്തിലും ഭരണഘടന ഉറപ്പാക്കാൻ കോടതികൾക്ക് കഴിയുമെന്ന് തെളിഞ്ഞു: ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്തെന്ന് എം.എ. ബേബി

kk

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്ന മേയ്‌ രണ്ടിനകം സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പു നടത്തണമെന്ന ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്തെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഭരണകക്ഷിയുടെ ആജ്ഞ അനുസരിക്കേണ്ട സ്ഥാപനമല്ല തിരഞ്ഞെടുപ്പ് കമ്മിഷന്‍. നരേന്ദ്ര മോദിയുടെ ഭരണത്തിലും ഭരണഘടന ഉറപ്പാക്കാന്‍ കോടതികള്‍ക്ക് കഴിയും എന്നതിന് തെളിവാണ് വിധിയെന്നും എം.എ.ബേബി പറഞ്ഞു.

ജനാധിപത്യ നടപടിയില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്മാറിയതിനു ലഭിച്ച തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് എല്‍.ഡി.എഫ് കണ്‍വീനർ എ.വിജയരാഘവന്‍ പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തില്‍ കമ്മിഷന്‍ സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും വിജയരാഘവന്‍ തൃശൂരില്‍ പറഞ്ഞു. മേയ്‌ രണ്ടിനകം സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കായിരിക്കും രാജ്യസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം. സര്‍ക്കാരിനു വേണ്ടി നിയമസഭാ സെക്രട്ടറിയും സി.പി.എമ്മിനു വേണ്ടി എസ്.ശര്‍മ എം.എല്‍.എയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJYASABHA ELECTION, HIGHCOURT, MA BABY, CPM, ELELCTION COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.