തിരുവനന്തപുരം: ഇന്നലത്തെ എസ്.എസ്.എൽ.സി പരീക്ഷ വിദ്യാർത്ഥികളെ വിഷമിപ്പിക്കുന്നതല്ലായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ 80 മാർക്കിന്റെ പരീക്ഷയ്ക്ക് 160 മാർക്കിന്റെ ചോദ്യങ്ങളാണ് ചോദിച്ചത്. ഗ്രാമർ, എസ്സേ, പാഠഭാഗങ്ങൾ നൽകി അതിൽ നിന്ന് ഉത്തരം എഴുതൽ എന്നീ വിഭാഗത്തിൽപ്പെട്ട ചോദ്യങ്ങളും മോഡൽ പരീക്ഷയ്ക്ക് ചോദിച്ച ഫോർമാറ്റിലായിരുന്നു. ഫോക്കസ് ഏരിയയിൽ നിന്ന് 80 ശതമാനം മാർക്കിന് ചോദ്യങ്ങളുണ്ടായതും വിദ്യാർത്ഥികൾക്ക് പ്രയോജനമായി. എല്ലാ പാഠഭാഗങ്ങളിലും നിന്ന് മിനിമം മാർക്കിനുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ശരാശരി പഠിക്കുന്ന വിദ്യാർത്ഥിക്ക് പോലും 70 ശതമാനം മാർക്ക് ലഭിക്കാവുന്ന ചോദ്യങ്ങളായിരുന്നു. ഗ്രാമറും ഏഴ് മാർക്കിനുള്ള 4 എസ്സേ ചോദ്യങ്ങളും കുട്ടികൾക്ക് എളുപ്പമായിരുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
കുഴപ്പിക്കുന്ന ചോദ്യങ്ങളൊന്നും ഇത്തവണത്തെ പരീക്ഷയിൽ ഇല്ലായിരുന്നു.
പരീക്ഷയുടെ ഫലം വരുമ്പോൾ ഇംഗ്ളീഷിന് എപ്ളസിന്റെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
സാബു, ഇംഗ്ലീഷ് അദ്ധ്യാപകൻ,
അവനവൻഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |