പത്തനംതിട്ട: രോഗലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും കൊവിഡ് ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവർ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
കൊവിഡ് ബോധവത്കരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാെവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും കൊവിഡ് ടെസ്റ്റ് ചെയ്യണം. ഇവർ ക്വാറന്റൈനിലാണെന്ന് വാർഡുതല കമ്മറ്റികൾ ഉറപ്പു വരുത്തണം. വാക്‌സിനേഷൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമല്ല മറ്റു സെന്ററുകളിലും നടത്താം. ഇങ്ങനെ നടത്തിയാൽ കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ വാക്‌സിൻ നൽകാൻ സാധിക്കും.
രോഗലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും കൊവിഡ് ടെസ്റ്റ് ചെയ്യുന്നെന്ന് അതത് മെഡിക്കൽ ഓഫീസർമാരും വാർഡ്തല സമിതിയും ഉറപ്പുവരുത്തണം. ജില്ലയിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. ഒന്നിൽ കൂടുതൽ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചാൽ വാക്‌സിനേഷൻ വ്യാപകമാക്കാൻ സാധിക്കും. 45 വയസിനു മുകളിലുള്ള അഞ്ചു ലക്ഷത്തോളം ആളുകൾ ജില്ലയിലുണ്ട്. രണ്ടു ലക്ഷത്തിൽ അധികം പേർക്ക് ഇതുവരെ വാക്‌സിൻ കൊടുക്കുവാൻ സാധിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സെക്ടറൽ ഓഫീസർമാരുടെ സഹായം ഉറപ്പുവരുത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ സെക്ടറൽ ഓഫീസർമാരുടെ നിരീക്ഷണം ശക്തമാക്കും. 45 വയസിനു മുകളിലുള്ളവർ വാക്‌സിൻ എടുക്കണമെന്നും കളക്ടർ പറഞ്ഞു.
ഡി.എം.ഒ ഡോ. എ.എൽ.ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ആർ.ഐ. ജ്യോതിലക്ഷ്മി, 21 പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
പരിശോധന വർദ്ധിപ്പിക്കണം
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശോധനയും വാക്‌സിനേഷനും വർദ്ധിപ്പിക്കുകയും ചികിത്സയിൽ പങ്കാളികളാകുകയും ചെയ്യണമെന്ന് കളക്ടർ പറഞ്ഞു.
ജില്ലയിലും രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ എത്തുന്ന കൊവിഡ് രോഗികൾക്ക് അതത് ആശുപത്രികളിൽ തന്നെ ചികിത്സ ഒരുക്കണം. സ്വകാര്യ ആശുപത്രിയിൽ എത്തുന്ന കൊവിഡ് ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കണം. റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ജില്ലയിൽ മേരിമാതാ സ്‌കൂൾ, കോന്നി ഐ.എം.എ ഹാൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ഒരുക്കും. 45 വയസിന് മുകളിൽ പ്രായമായവർക്കാണ് വാക്‌സിൻ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |