വാഷിംഗ്ടൺ: ജോൺസൻ ആൻഡ് ജോൺസന്റെ കൊവിഡ് വാക്സിന്റെ ഉപയോഗം താത്ക്കാലിമായി നിറുത്തിവച്ച് അമേരിക്ക. വാക്സിൻ സ്വീകരിച്ച ആറ് പേരുടെ രക്തം കട്ടപിടിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നിരോധനമേർപ്പെടുത്തി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയത്. വാക്സിൻ സ്വീകരിച്ച് മൂന്നാഴ്ചക്കുള്ളിൽ കലശലായ തലവേദന, വയറുവേദന, കാല് വേദന, ശ്വസന പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടവർ എത്രയും പെട്ടെന്ന് ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, ആസ്ട്രേലിയൻ സർക്കാർ ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ വാങ്ങുന്നില്ലെന്ന് അറിയിച്ചു. ഓക്സ്ഫഡ് വാക്സിനുമായി ജോൺസൻ ആൻഡ് ജോൺസൻ വാക്സിന് സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഓക്സ്ഫഡ് വാക്സിൻ വാങ്ങാൻ ആസ്ട്രേലിയ തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |