തിരുവനന്തപുരം: തന്നെ ലുട്ടാപ്പിയെന്ന് ആരെങ്കിലും വിളിച്ചാൽ അതൊരു നെഗറ്റീവായി കാണുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ. റഹീം. ഞാൻ അതിനെ അവഗണിക്കുന്നു എന്നത് ഒരു ഭാഗം. അവർ വിളിക്കുന്നത് ഒരു പോപ്പുലാറായ ഒരു കഥാപാത്രത്തെയാണെന്നും അദ്ദേഹം പറഞ്ഞു. വിഷുവിനോട് അനുബന്ധിച്ച് സ്വകാര്യ ചാനൽ നടത്തിയ പരിപാടിയിലാണ് റഹിം ഇക്കാര്യം പറഞ്ഞത്.
മുല്ലപ്പള്ളിയുടെ ജാഥയുമായി ബന്ധപ്പെട്ടാണ് തനിക്ക് ആ പേര് വീണത്. ലുട്ടാപ്പിയെന്ന കഥാപാത്രത്തിന്റെ നിറം മാറ്റാൻ ഒരു ശ്രമം നടന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ഇതിനെതിരെ കേരളത്തിൽ ഒരു ജനകീയ മൂവ് മെന്റ് ഉയർന്ന് വന്നു. ഇതേസമയത്താണ് കോൺഗ്രസിനെ രക്ഷിക്കാൻ മുല്ലപ്പളളിയെ കൊണ്ടു വന്നത്.
ഈ സമയം നടന്ന മുല്ലപ്പള്ളിയുടെ ജാഥയ്ക്ക് ഒരു ജനപിന്തുണയും ഉണ്ടായിരുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ലുട്ടാപ്പിക്ക് വേണ്ടി പ്രതിഷേധം ഉയര്‍ത്തി. ആ സമയം ലുട്ടാപ്പിയെ വിളിക്കൂ... കോണ്‍ഗ്രസിനെ രക്ഷിക്കൂ... എന്നൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതോടെയാണ് തനിക്ക് ലുട്ടാപ്പിയെന്ന് പേര് വീണത്. സോഷ്യല്‍ മീഡിയ സ്വതന്ത്രമായ തെരുവാണ്. അവിടെ പല തരത്തിലുള്ള ആളുകളുണ്ടാകുമെന്നും റഹിം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |