മുംബയ് : ഐ.പി.എല്ലിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഡൽഹി കാപ്പിറ്റൽസിനെ ബാറ്റിംഗിനയച്ചു. . രാജസ്ഥാനെ മലയാളിതാരം സഞ്ജു സാംസൺ നയിക്കുമ്പോൾ മറ്റൊരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്താണ് ഡൽഹിയുടെ നായകൻ.
രാജസ്ഥാൻ ടീമിൽ പരിക്കേറ്റ ബെൻ സ്റ്റോക്സിന് പകരം ഡേവിഡ് മില്ലറും ശ്രേയസ് ഗോപാലിന് പകരം ജയ്‌ദേവ് ഉനദ്കട്ടും ടീമിൽ ഇടം നേടി. ഡൽഹി ക്യാപിറ്റൽസിൽ അമിത് മിശ്രയ്ക്ക് പകരം അരങ്ങേറ്റതാരം ലളിത് യാദവും ഷിംറോൺ ഹെറ്റ്‌മെയറിന് പകരം കഗിസോ റബാദയും ടീമിൽ ഇടം നേടി.
ആദ്യ മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഡൽഹി ഏഴുവിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തി. എന്നാൽ രാജസ്ഥാൻ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനോട് നാലുറൺസിന്റെ തോൽവി വഴങ്ങി. നായകൻ സഞ്ജു സാംസണിന്റെ സെഞ്ചുറിയായിരുന്നു മത്സരത്തിന്റെ പ്രധാന സവിശേഷത. ഇതുവരെ 22 തവണ ഇരുടീമുകളും ഐ.പി.എല്ലിൽ ഏറ്റുമുട്ടിയപ്പോൾ ഡൽഹിയും രാജസ്ഥാനും 11 മത്സരങ്ങളിൽ വീതം വിജയിച്ചു. എന്നാൽ അവസാന അഞ്ചുമത്സരങ്ങളിൽ രാജസ്ഥാനെ ഡൽഹി പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |