കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തികൾ അറ്റു. കതിരൂർ സ്വദേശി നിജേഷിന്റെ കൈപ്പത്തികളാണ് സ്ഫോടനത്തിൽ അറ്റത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെ സ്ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിജേഷ് സി.പി.എം. അനുഭാവിയാണെന്ന് പറയപ്പെടുന്നു. അതിനിടെ സ്ഫോടനം നടന്ന സ്ഥലത്ത് രക്തക്കറയുടെ ഭാഗത്ത് മഞ്ഞൾപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായും ആക്ഷേപമുണ്ട്. നിർമ്മിച്ച മറ്റ് ബോംബുകൾ ഇവിടെ നിന്നും മാറ്റിയോ എന്നും സംശയിക്കുന്നു. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇശങ്കോയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |